Loading ...

Home Business

കൈമാറ്റം നിലച്ച്‌ കാര്‍ഷിക വിളകള്‍

കാര്‍ഷികമേഖല കോവിഡ് പ്രതിസന്ധികള്‍ സൃഷ്ടിച്ച ആഘാതത്തിലാണെങ്കിലും ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷം കേരള തീരത്ത് എത്തുമെന്ന ഇന്ത്യന്‍ മെട്രാളജി വിഭാഗത്തിന്‍റെ പ്രവചനം പ്രതീക്ഷ പകരുന്നു. കനത്ത വരള്‍ച്ച മൂലം സ്തംഭിച്ച റബര്‍ ടാപ്പിംഗ് പുനരാരംഭിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ വരുംദിവസങ്ങളില്‍ കര്‍ഷകര്‍ ആരംഭിക്കും. നാളികേരോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയെ പിടിച്ചു നിര്‍ത്താന്‍ നടത്തിയ ശ്രമം വിജയിച്ചില്ല, കൊപ്രവില വീണ്ടും ഇടിഞ്ഞു. ലോക്ഡൗണില്‍ വിപണികള്‍ സ്തംഭിച്ചതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ കൈമാറ്റം നിലച്ചു. à´â€‹à´²à´‚ മൂന്ന് വര്‍ഷത്തെ താഴ്ന്ന റേഞ്ചില്‍. സ്വര്‍ണവിലയില്‍ വര്‍ധന.

മഴമേഘങ്ങള്‍ ഈ മാസം മൂന്നാംവാരം പിന്നിടുന്നതോടെ ആന്‍ഡമാന്‍ ദ്വീപ് സമൂഹങ്ങളിലേക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥ വിഭാഗം. സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ കാലാവസ്ഥ നിരീക്ഷണ വിഭാഗങ്ങളും മണ്‍സൂണ്‍ മേഘങ്ങളുടെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഇതിനിടെ അടുത്തവാരം തെക്കന്‍ അറബിക്കടലില്‍ രൂപം കൊള്ളാന്‍ ഇടയുള്ള ന്യൂനമര്‍ദഫലമായി സംസ്ഥാനത്തു കൂടുതല്‍ മഴയ്ക്ക് ഇടയുണ്ട്. ലോക്ക് ഡൗണ്‍ ആണെങ്കിലും തൊടികളിലെ തെങ്ങുകള്‍ക്ക് തടം എടുക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ നീക്കം നടത്തിയാല്‍ കാലവര്‍ഷത്തിന് മുന്നോടിയായി വളപ്രയോഗങ്ങള്‍ക്കും അവസരം ലഭിക്കും.

റബര്‍

കനത്ത വേനല്‍ മൂലം ജനുവരി അവസാനം തോട്ടങ്ങളില്‍നിന്ന് പിന്‍വലിഞ്ഞ റബര്‍കര്‍ഷകര്‍ മഴയുടെ വരവിനായി കാത്തിരിക്കുന്നു. പ്രതികൂല കാലാവസ്ഥ മൂലം റബര്‍ ടാപ്പിംഗ് സംതംഭിച്ചതിനാല്‍ മുഖ്യ വിപണികളില്‍ കടുത്ത റബര്‍ ക്ഷാമുണ്ട്. മഴയ്ക്ക്മുമ്ബേ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡുകള്‍ ഒരുക്കുന്നതിന് സമയമുണ്ട്.

റബര്‍ ക്ഷാമം മൂലം ടയര്‍ കന്പനികളും ഇതര വ്യവസായികളും വില ഉയര്‍ത്തി സ്റ്റോക്കിസ്റ്റുകളെ വിപണിയിലേക്ക് അടുപ്പിക്കാന്‍ നീക്കം നടത്തി. കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ വില 16,800 രൂപയില്‍നിന്ന് 17,200 ലേക്ക് ഉയര്‍ന്നു. അഞ്ചാം ഗ്രേഡ് 16,000-16,600ല്‍നിന്ന് 16,400-17,000 രൂപയായി. ഒട്ടുപാലിന് 400 രൂപ വര്‍ധിച്ച്‌ 11,200ലും ലാറ്റക്സ് 11,500 രൂപയിലുമാണ്.

ലോക്ഡൗണിന്‍റെ ഭാഗമായി വാരാവസാനം വ്യവസായികള്‍ ചരക്ക് സംഭരണത്തില്‍നിന്നു പിന്‍മാറി. ആഭ്യന്തര റബര്‍ അവധി വ്യാപാരത്തില്‍ ബുള്ളുകളുടെ നിയന്ത്രണത്തിലേക്ക് മേയ് അവധി. മുന്‍വാരം സൂചിപ്പിച്ച 16,760 രൂപയിലെ പ്രതിരോധം മറികടന്നു 17,310 രൂപവരെ കയറിയശേഷം ക്ലോസിംഗില്‍ റബര്‍ 17,141 രൂപയിലാണ്.

നാളികേരം

നാളികേരോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയെ പിടിച്ചുനിര്‍ത്താന്‍ കൊച്ചി ഓയില്‍ മര്‍ച്ചന്‍റ് സ് അസോസിയേഷന്‍ നടത്തിയ ആദ്യ നീക്കം വിജയം കണ്ടില്ല. കുത്തനെയുള്ള വില ഇടിവിനെ തടയാന്‍ വില നിര്‍ണയ സമ്ബ്രദായത്തില്‍ തിങ്കളാഴ്ച വരുത്തിയ മാറ്റം തുടക്കത്തില്‍ പ്രതീക്ഷ പകര്‍ന്നെങ്കിലും വാരമധ്യം പിന്നിട്ടതോടെ തമിഴ്നാട്ടിലെ തളര്‍ച്ച കേരളത്തിലും പ്രതിഫലിച്ചു.

കൊച്ചിയില്‍ 17,850ല്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച വെളിച്ചെണ്ണ വാരാന്ത്യം 17,500ലാണ്, 350 രൂപയുടെ കുറവ്. അതേസമയം കൊപ്രവില 450 രൂപ ഇടിഞ്ഞ് 11,400 രൂപയായി. എണ്ണ വിലയുമായി താരതമ്യം ചെയുമ്ബോള്‍ ഏകദേശം 200 രൂപയുടെ കുറവ് സംഭവിക്കേണ്ട സ്ഥാനത്ത് ഇടിവ് ഇരട്ടിയില്‍ ഏറെയാണ്. വിപണിയിലെ ഈ സാഹചര്യം കര്‍ഷകര്‍ക്ക് തിരിച്ചടിയാവും. വിളവെടുപ്പുനടക്കുന്നതിനാല്‍ പച്ചത്തേങ്ങയുടെ ലഭ്യത ഉയര്‍ന്നു. ഇതിനിടെ പിണ്ണാക്കുവില 100 രൂപ കുറഞ്ഞ് 2900 രൂപയായി.

ഏലം

ഏലക്ക മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരം ദര്‍ശിച്ചു. ലേലത്തിന് എത്തുന്ന ചരക്കു സംഭരിക്കാന്‍ ഇടപാടുകാര്‍ ഉത്സാഹിച്ചതിനിടയിലും ഉത്പന്നവില ഇടിഞ്ഞു. 2018നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ കിലോയ്ക്ക് 861 രൂപയില്‍ ശരാശരി ഇനം ഏലക്ക കൈമാറി. ഒരാഴ്ച്ചയായി ഉത്പന്നവില നിത്യേനെ തളരുന്നതു കണ്ട് കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും ഏലക്കനീക്കം നിയന്ത്രിച്ചു.

ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍നിന്ന് അന്വേഷണങ്ങള്‍ ചുരുങ്ങിയത് ഏലം വിപണിക്കു തിരിച്ചടിയായി. നോമ്ബ് കാലമായതിനാല്‍ അറബ് രാജ്യങ്ങളും രംഗത്തില്ല. ഇതിനിടെ വേനല്‍മഴ ലഭ്യമായെങ്കിലും പുതിയ ഏലക്ക സീസണ് ജൂലൈവരെ കാത്തിരിക്കണം.

കുരുമുളക്

കുരുമുളകുവില വീണ്ടും കുറഞ്ഞു. ആഭ്യന്തര, വിദേശ ഓര്‍ഡറുകളുടെ അഭാവംമൂലം ഉത്പന്നം തളര്‍ച്ചയിലാണ്. ഉത്തരേന്ത്യയിലെ വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ സംഭരണത്തില്‍നിന്ന് പിന്‍മാറിയത് ആഭ്യന്തര മാര്‍ക്കറ്റിനെ തളര്‍ത്തി. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് 200 രൂപ കുറഞ്ഞ് 37,000 രൂപയും ഗാര്‍ബിള്‍ഡിന് 39,000 രൂപയുമായി. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍വില ടണ്ണിന് 5000 ഡോളര്‍.

സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ആഭരണവിപണികളില്‍ പവന്‍ 35,040 രൂപയില്‍നിന്നു 35,680 ലേക്കു കയറി. ഗ്രാമിനു വില 4380 രൂപയില്‍നിന്നു 4460 രൂപയായി. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിന് 1769 ഡോളറില്‍നിന്ന് 1844 ഡോളര്‍വരെ മുന്നേറിയശേഷം വാരാന്ത്യം 1830 ഡോളറിലാണ്.

Related News