Loading ...

Home International

ഇസ്രയേല്‍ അതിര്‍ത്തി കലാപം; ആശങ്കയറിയിച്ച്‌ ഐക്യരാഷ്ട്ര സഭ,പിന്നോട്ടില്ലെന്ന് ഇസ്രയേല്‍

ന്യൂയോര്‍ക്: ഇസ്രയേലിലെ കിഴക്കന്‍ ജെറുസലേമില്‍ നടക്കുന്ന കലാപത്തെ നിയന്ത്രിക്കുന്ന രീതികളില്‍ അതൃപ്തി അറിയിച്ച്‌ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടാറസ്. ഒപ്പം പ്രദേശത്ത് പരമ്ബരാഗതമായി താമസിക്കുന്ന പലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള സാദ്ധ്യതയ്ക്കെതിരെ ഗുട്ടാറസ് ആശങ്ക പ്രകടിപ്പിച്ചു. ശേഖ് ജറാ, സില്‍വാന്‍ താഴ്വര എന്നിവിടങ്ങളിലാണ് പലസ്തീന്‍ വംശജരും ഇസ്രയേല്‍ പൗരന്മാരും ഏറ്റുമുട്ടുന്നത്. ഇതിനിടെ അതിര്‍ത്തി വിഷയത്തില്‍ ഒരടിപോലും പിന്മാറില്ലെന്ന നിലപാട് ഇസ്രയേല്‍ ആവര്‍ത്തിച്ചു.അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ക്രൂരത കാട്ടരുതെന്നാണ് ഗുട്ടാറസ് അഭ്യര്‍ത്ഥിക്കുന്നത്. à´•àµà´Ÿàµà´‚ബങ്ങളെ കൂട്ടമായി കുടിയൊഴിപ്പിക്കുന്ന രീതി ശരിയല്ലെന്നാണ് സഭയുടെ നയമെന്നും ഗുട്ടാറസ് വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിലെ മനുഷ്യാവകാശ നിയമങ്ങള്‍ ഇസ്രയേല്‍ പാലിക്കണമെന്നും ഗുട്ടാറസ് പ്രസ്താവനയില്‍ പറഞ്ഞു.കിഴക്കന്‍ ഇസ്രയേല്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന കലാപങ്ങള്‍ പലസ്തീന്‍ ഭീകരരുടെ പിന്തുണയോടെ നടക്കുന്നതാണെന്നാണ് നെതന്യാഹൂ ഭരണകൂടം ആരോപിക്കുന്നത്. അതിര്‍ത്തി രക്ഷാ വിഷയത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന സ്ഥിരം നിലപാടും ഇസ്രയേല്‍ ഭരണകൂടം ആവര്‍ത്തിച്ചു. ജനാധിപത്യ പരമായ കൂടിച്ചേരലുകള്‍ക്ക് സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കാണ് അവകാശം. മറ്റ് രാജ്യത്തെ പൗരന്മാര്‍ നടത്തുന്ന പ്രതിഷേധത്തെ രാജ്യരക്ഷാ നിയമപ്രകാരം നേരിടുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.

Related News