Loading ...

Home Kerala

റേഷന്‍ വിതരണം ഇ-പോസ് സംവിധാനം തുടരുന്നതില്‍ ആശങ്ക

അടിമാലി: കോവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ വിതരണ സംവിധാനത്തില്‍ ഇ_പോസ് ബയോമെട്രിക് രീതി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇ-_പോസ് മെഷിനില്‍ കൈവിരല്‍ പതിപ്പിച്ചുള്ള റേഷന്‍ വിതരണം പ്രതിസന്ധി ഉയര്‍ത്തുന്നതായി റേഷന്‍ വ്യാപാരി സംഘടനാ ഭാരവാഹികളും കാര്‍ഡുടമകളും പറയുന്നു.ബയോമെട്രിക് തിരിച്ചറിയലിന് ആദ്യം കാര്‍ഡുടമയും പിന്നീട് റേഷന്‍ വ്യാപാരിയും ഇ-_പോസ് യന്ത്രത്തില്‍ പലതവണ സ്പര്‍ശിക്കേണ്ടിവരുന്നുണ്ട്.കൈകളില്‍ അണുനാശിനി ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗവ്യാപനസാധ്യത ഇല്ലാതാവുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് എട്ട് വ്യാപാരികള്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ശരാശരി ഒരു താലൂക്കില്‍ ദിനംപ്രതി രണ്ടും മൂന്നും വ്യാപാരികള്‍ വരെ കോവിഡ് പോസിറ്റിവ് ആകുകയും റേഷന്‍ വാങ്ങാന്‍ എത്തിയ കാര്‍ഡുടമ രോഗബാധിതനായതുമൂലം നിരീക്ഷണത്തില്‍ പോകുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.മറ്റെല്ലാ സ്ഥാപനങ്ങളിലും കൈവിരല്‍ പതിപ്പിച്ചുള്ള ബയോമെട്രിക് സംവിധാനം ഒഴിവാക്കിയിട്ടും ദിനംപ്രതി നൂറുകണക്കിനുപേര്‍ എത്തുന്ന റേഷന്‍ കടകളില്‍ ഈ രീതി തുടരുന്നത് രോഗപ്പകര്‍ച്ച കൂട്ടുമെന്നും വ്യാപാരികള്‍ പറയുന്നു. പ്രശ്നപരിഹാരത്തിന് പഴയരീതിയില്‍ റേഷന്‍ വിതരണത്തിന് അനുമതി നല്‍കണമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.കഴിഞ്ഞവര്‍ഷം കോവിഡിെന്‍റ തുടക്കത്തില്‍ അടച്ചിടല്‍ കാലത്ത് രോഗവ്യാപന സാധ്യത കുറയ്ക്കാന്‍ ബയോ മെട്രിക് രീതി ഒഴിവാക്കി പ്രത്യേക രജിസ്റ്റര്‍ തയാറാക്കി റേഷന്‍ വിതരണത്തിന് അനുമതി നല്‍കിയിരുന്നു. റേഷന്‍ വ്യാപാരി തയാറാക്കുന്ന രജിസ്റ്ററില്‍ റേഷന്‍ വാങ്ങിയതായ കാര്‍ഡുടമയുടെ സത്യപ്രസ്താവന, പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ചില മേഖലകളില്‍ മാന്വല്‍ വിതരണത്തിലും രജിസ്റ്റര്‍ തയാറാക്കുന്നതിലും കൃത്രിമം നടന്നതായി ആരോപണമുയരുകയും പൊതുവിതരണവകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മേയിലെ റേഷന്‍ വിതരണം ആരംഭിച്ചതോടെ കടകളില്‍ വലിയ തിരക്കാണ്.കേന്ദ്ര സര്‍ക്കാറിെന്‍റ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരമുള്ള അരി അടുത്തയാഴ്ചയോടെ കടകളിലെത്തും.ഒരേ കാര്‍ഡുടമതന്നെ പലതവണ റേഷന്‍ കടയില്‍ എത്തേണ്ട സാഹചര്യമാണെന്നും വ്യാപാരികള്‍ പറയുന്നു. പഞ്ചസാരയും ആട്ടയും കടകളിലെത്തിക്കാന്‍ ബാങ്കില്‍ വ്യാപാരി പണമടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി ട്രഷറിയില്‍ ഓണ്‍ലൈനായി പണമടക്കാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യമുണ്ട്.

Related News