Loading ...

Home International

ബ്രസീലില്‍ മയക്കുമരുന്ന് സംഘവും പൊലീസും ഏറ്റുമുട്ടി; 25 പേര്‍ കൊല്ലപ്പെട്ടു

റിയോ ഡി ജനീറോ: ബ്രസീലില്‍ മയക്കുമരുന്ന് കള്ളക്കടത്തുകാരും പൊലീസും തമ്മിലുണ്ടായ വെടിവെപ്പില്‍ 25 പേര്‍ കൊല്ലപ്പെട്ടു. റിയോ ഡി ജനീറോയിലെ ജാക്കറെസിന്‍ഹോ ചേരി പരിസരത്താണ് സംഭവം.
വെടിവെപ്പില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ ചേരിയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. റിയോ സംസ്ഥാനത്ത് 16 വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പൊലീസ് ഓപ്പറേഷനാണിത്. 2007ല്‍ കോംപ്ലക്സോ ഡോ അലേമാവോ ചേരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ 19 പേരാണ് കൊല്ലപ്പെട്ടത്.ആക്രമികളില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ആറ് റൈഫിളുകള്‍, 15 ഹാന്‍ഡ്‌ഗണ്ണുകള്‍, ഒരു മെഷീന്‍ ഗണ്‍, 14 ഗ്രനേഡുകള്‍, ഒരു പീരങ്കി വെടിമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. à´®à´¯à´•àµà´•àµà´®à´°àµà´¨àµà´¨àµ കടത്തിന് പുറമെ ഇവര്‍ ചരക്ക് ട്രക്കുകള്‍ കൊള്ളയടിക്കുകയും ട്രെയിനില്‍ യാത്രക്കാരെ കവര്‍ച്ച നടത്താറുണ്ടെന്നും പൊലീസ് അറിയിച്ചു.അതേസമയം, ഏറ്റുമുട്ടലിനെതിരെ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തി. കറുത്തവരും ദരിദ്രരും താമസിക്കുന്ന ചേരിയില്‍ അപലപനീയമായ ആക്രമണമാണ് നടന്നത്. ഇത്രയും പേര്‍ കൊല്ലപ്പെട്ടത് നീതീകരിക്കാനവില്ലെന്നും ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ബ്രസീല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജുറേമ വെര്‍നെക് പറഞ്ഞു.സംഭവത്തെക്കുറിച്ച്‌ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്‌ (എച്ച്‌.ആര്‍.ഡബ്ല്യു) ആവശ്യപ്പെട്ടു. എച്ച്‌.ആര്‍.ഡബ്ല്യു കണക്കനുസരിച്ച്‌ ഇൗ വര്‍ഷം റിയോ പൊലീസ് 453 പേരെയാണ് കൊലപ്പെടുത്തിയത്. നാല് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കോവിഡ് മഹാമാരിക്കിടയില്‍ ചേരികളില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തരുതെന്ന് സുപ്രീം കോടതി വിധിയുണ്ടായിട്ടും അതിെന്‍റ കടുത്ത ലംഘനമാണ് ഇപ്പോള്‍ നടന്നതെന്ന് എച്ച്‌.ആര്‍.ഡബ്ല്യു കുറ്റപ്പെടുത്തി.

Related News