Loading ...

Home International

യു.എസ് സൈന്യം അഫ്ഗാനിസ്താനില്‍നിന്ന് ഔദ്യോഗികമായി പിന്മാറാന്‍ തുടങ്ങി

കാബൂള്‍: രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച്‌ അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്ക തങ്ങളുടെ അവസാന സൈനികരെയും പിന്‍വലിക്കുന്ന നടപടി ശനിയാഴ്ച ഔദ്യോഗികമായി ആരംഭിച്ചു. മെയ് ഒന്നിന് സൈനിക പിന്‍മാറ്റം തുടങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. അതേസമയം, പിന്മാറ്റം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മെയ് ഒന്നിെല നടപടി അതിെന്‍റ തുടര്‍ച്ച മാത്രമാണെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.അമേരിക്ക പിന്‍മാറ്റം അറിയിച്ചതിന് പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ വ്യാഴാഴ്ച മുതല്‍ പിന്‍വലിക്കാന്‍ ആരംഭിച്ചു. ഇതിനെതുടര്‍ന്ന് കാബൂളിലും അടുത്തുള്ള ബാഗ്രാം എയര്‍ബേസിന് സമീപവും കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആകാശത്ത് സജീവമായിരുന്നു.

2001ലെ ഭീകരാക്രമണത്തിന്‍റെ 20ാം വാര്‍ഷികമായ സെപ്റ്റംബര്‍ 11നകം എല്ലാ സൈനികരെയും പിന്‍വലിക്കാനാണ് അമേരയിക്കയുടെ തീരുമാനം. 2,500 യു.എസ് സൈനികരാണ് നിലവില്‍ അഫ്ഗാനിസ്താനിലുള്ളത്. 7,000 മറ്റു വിദേശ സൈനികരുമുണ്ട്.താലിബാനുമായി കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. ഇത് പൂര്‍ത്തിയാകുന്നതോടെ അഫ്ഗാനിസ്താനിലെ യു.എസ് എംബസിക്ക് മാത്രമാകും സുരക്ഷ സൈനികര്‍ കാവലുണ്ടാകുക.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം സൈനികര്‍ മാറിമാറി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2,300 പേര്‍ കൊല്ലപ്പെട്ടു. 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, ഇതേ കാലയളവില്‍ അരലക്ഷം അഫ്ഗാന്‍ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.അതേസമയം, വിദേശ സൈന്യം പിന്മാറിയാലും രാജ്യത്തെ കലാപകാരികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സേന പ്രാപ്തരാണെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിദേശികളോട് യുദ്ധം ചെയ്യാനുള്ള താലിബാെന്‍റ കാരണം ഇപ്പോള്‍ അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനില്‍ ശാശ്വത സമാധാനം ലക്ഷ്യമിട്ട് യു.എസ് കാര്‍മികത്വത്തില്‍ തുര്‍ക്കിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിദേശ സൈനികരുടെ പൂര്‍ണ പിന്മാറ്റമില്ലാതെ പങ്കെടുക്കില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയതാണ്.അതേസമയം, സൈനിക പിന്മാറ്റത്തിനിടയിലും അഫ്ഗാനില്‍ വെള്ളിയാഴ്ച വീണ്ടും ബോംബ് സ്ഫോടനമുണ്ടായി. പുള്‍-ഇ-ആലാമില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയിേട്ടഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Related News