Loading ...

Home Kerala

പോക്‌സോ കേസുകള്‍ റദ്ദാക്കിയ അഞ്ച് വിധികള്‍ ഹൈക്കോടതി പിന്‍വലിച്ചു

കൊച്ചി: ഇരയെ പ്രതി വിവാഹം കഴിച്ചതിന്‍റെ പേരില്‍ പോക്‌സോ കേസുകള്‍ റദ്ദാക്കിക്കൊണ്ടു ഹൈക്കോടതി ഏപ്രില്‍ 20നു പറഞ്ഞ അഞ്ചു വിധികള്‍ ഇ ന്നലെ പിന്‍വലിച്ചു. സിംഗിള്‍ ബെഞ്ച് ബുധനാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി വിധികള്‍ പിന്‍വലിച്ചശേഷം ഈ കേസുകള്‍ മധ്യവേനലവധിക്കുശേഷം പരിഗ ണിക്കാനും മാറ്റി.

പീഡനമുള്‍പ്പെടെ ഗുരുതര സ്വഭാവമുള്ള കേസുകള്‍ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ റദ്ദാക്കരുതെന്ന സുപ്രീം കോടതി വിധി പരിഗണിച്ചില്ലെന്നു വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് വിധികള്‍ തിരുത്തിയത്. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും കൊടകര പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു പ്രതി നല്കിയ ഹര്‍ജി ഉള്‍പ്പെടെയാണ് അനുവദിച്ചത്. 2019 ഫെബ്രുവരി 20 നാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതോടെ കഴിഞ്ഞ നവംബറില്‍ ഇവരെ പ്രതി വിവാഹം കഴിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ ദമ്ബതികളുടെ ക്ഷേമം കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കിയത്. സമാനമായ നാലു കേസുകളും ഇതേ രീതിയില്‍ റദ്ദാക്കിയിരുന്നു.

Related News