Loading ...

Home Kerala

കോവിഡ് ആഞ്ഞടിക്കുന്നു;കേരളത്തിൽ ഇന്ന് 35,013 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്‍റെ രണ്ടാം തരംഗം ശക്തമായി തുടരുകയാണ്. ഇന്ന് 35,013 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41 മരണങ്ങളും 24 മണിക്കൂറിനിടെ സംഭവിച്ചു. രോഗികളുടെ എണ്ണവും മരണവും ഇത്രയും ഉയരുന്നതും സംസ്ഥാനത്ത് ആദ്യമാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ശതമാനമായി ഉയര്‍ന്നു. 1,38,190 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. നിലവില്‍ സംസ്ഥാനത്ത് 2,66,646 പേര്‍ കോവിഡ് ചികിത്സയിലുണ്ട്.എറണാകുളം ജില്ലയില്‍ ഇന്ന് അയ്യാരത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ രോഗികളുടെ പ്രതിദിന വര്‍ധന 4,000 കടന്നു.

ജില്ല തിരിച്ച്‌ രോഗികള്‍: എറണാകുളം- 5,287, കോഴിക്കോട്- 4,317 തൃശൂര്‍- 4,107, മലപ്പുറം- 3,684, തിരുവനന്തപുരം- 3,210, കോട്ടയം- 2,917, ആലപ്പുഴ- 2,235, പാലക്കാട്- 1,920, കണ്ണൂര്‍- 1,857, കൊല്ലം- 1,422, ഇടുക്കി- 1,251, പത്തനംതിട്ട- 1,202, കാസര്‍ഗോഡ്- 872, വയനാട്- 732

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Related News