Loading ...

Home National

ഒരു കോവിഡ് രോഗിയിൽ നിന്നും 30 ദിവസത്തിനകം 406 പേര്‍ക്കുവരെ രോഗം പകരാം; ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കര്‍ശനമായ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വന്നാല്‍ കൊറോണ വൈറസ് ബാധിതനായ ഒരു രോഗിയില്‍നിന്ന് ചുരുങ്ങിയത് 406 പേര്‍ക്കുവരെ രോഗം വരാമെന്ന് കണ്ടെത്തല്‍. 30 ദിവസത്തിനകം ഇത്രയും പേര്‍ക്ക് പകരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
സാമൂഹിക അകലം പാലിക്കുന്നതില്‍ 50 ശതമാനം വീഴ്ച സംഭവിച്ചാല്‍ പോലും അപകട സാധ്യത കൂടുതലാണ്- 15 പേര്‍ക്ക് രോഗബാധ വരാം. 75 ശതമാനം പാലിക്കാനായാല്‍ വെറും 2.5 പേര്‍ക്കേ സാധ്യതയുള്ളൂ. ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച്‌ നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങള്‍ ഇടവേളക്കു ശേഷം കര്‍ശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഐ.സി.എം.ആര്‍ പഠനം. സാമൂഹിക അകലം സാമൂഹിക വാക്സിനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. വൈറസ് ബാധയുണ്ടായതിന് ആശുപത്രിയില്‍ അഭയം തേടുന്നത് ഒഴിവാക്കണമെന്നും അത് അനാവശ്യ ഭീതി സൃഷ്ടിക്കാനേ കാരണമാകൂ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആശുപത്രികളില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പരിചരണം പൂര്‍ണമായി ലഭിക്കാന്‍ സാരമായി ബാധിച്ചവര്‍ മാത്രം ഉണ്ടാകുന്നതാണ് നല്ലതെന്നും മറ്റുള്ളവരില്‍ ഭീതി വ്യാപിക്കാന്‍ ഇത് കാരണമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ലോക്ഡൗണ്‍ മാര്‍ഗമാണെന്ന് നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു.

Related News