Loading ...

Home Australia/NZ

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ

കാന്‍ബറ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. മേയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഓസ്ട്രേലിയയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രതികരിച്ചു.

ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി നിരവധി ഓസ്ട്രേലിയന്‍ താരങ്ങളും മുന്‍ താരങ്ങളും നിലവില്‍ ഇന്ത്യയിലുണ്ട്. കോവിഡ് ഭീതി മൂലം നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചാലും ഇനി പ്രത്യേക വിമാനത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് ഓസീസ് താരങ്ങള്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഐപിഎല്ലില്‍ നിന്നും പിന്മാറിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രൂ ടൈ, ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താരങ്ങളായ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ആദം സാംപ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. മറ്റ് ചില ഓസീസ് താരങ്ങളും ഐപിഎല്‍ ഉപേക്ഷിച്ച്‌ നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

അതിനിടെ ഐപിഎല്ലിന് ശേഷം ഓസീസ് താരങ്ങള്‍ക്ക് മാത്രമായി പ്രത്യേക വിമാനം ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് മുംബൈ ഇന്ത്യന്‍സ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടിരുന്നു.

Related News