Loading ...

Home National

ഒ.എന്‍.ജി.സിയെ ചെറുകമ്പനികളാക്കി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പൊന്മുട്ടയിടുന്ന താറാവായ പെട്രോളിയം കമ്പനി à´’.എന്‍.ജി.സിയെ അതിവേഗം വിറ്റുതുലക്കാന്‍ കേന്ദ്രം വീണ്ടും. എണ്ണപ്പാടങ്ങള്‍ സ്വകാര്യമേഖലക്ക് കൈമാറാനും എണ്ണ ഖനനം ഉള്‍പെടെ സേവനങ്ങള്‍ വിവിധ കമ്പനികള്‍ക്കായി മുറിച്ചുനല്‍കാനും നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ പണമാക്കിമാറ്റാനുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ  നിര്‍ദേശം.

ഏപ്രില്‍ ഒന്നിന് മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി അമര്‍ നാഥ് അയച്ച കത്തില്‍ ഒ.എന്‍.ജി.സിക്ക് മുന്നില്‍ വെക്കുന്നത് ഏഴിന കര്‍മപദ്ധതിയാണ്. 2023- 24 ഓടെ എണ്ണ ഉല്‍പാദനം മൂന്നിലൊന്ന് ഉയര്‍ത്തുന്നതാണ് പദ്ധതിയെന്ന് കത്ത് പറയുന്നു.

പശ്ചിമ തീരങ്ങളിലെ പന്ന- മുക്ത, രത്ന, ആര്‍- സീരീസ് എണ്ണപ്പാടങ്ങള്‍, ഗുജറാത്തിലെ ഗന്ധര്‍ എന്നിവയിലെ ഓഹരികള്‍ സ്വകാര്യ മേഖലക്ക് വില്‍ക്കാന്‍ ഒ.എന്‍.ജി.സിയോട് ശുപാര്‍ശ ചെയ്യുന്നു. അടുത്ത വര്‍ഷത്തോടെ ഉല്‍പാദനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന എണ്ണ സമ്ബന്നമായ കെ.ജി-ഡി.ഡബ്ല്യു.എന്‍-98/2, പശ്ചിമ ബംഗാളില്‍ പുതുതായി ഉല്‍പാദനം ആരംഭിച്ച അശോക്നഗര്‍ എണ്ണപ്പാടങ്ങളില്‍ വിദേശ പങ്കാളിത്തം ക്ഷണിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുൻപ് ഗുജറാത്ത് സര്‍ക്കാറിനുകീഴിലെ ജി.എസ്.പി.സിയില്‍നിന്ന് വാങ്ങിയ ദീന്‍ദയാല്‍ ബ്ലോക്കിലും സ്വകാര്യ പങ്കാളിത്തത്തിന് നിര്‍ദേശം നല്‍കുന്നു. എണ്ണ പര്യവേക്ഷണം, ഖനനം, അനുബന്ധ സേവനങ്ങള്‍, ഡേറ്റ പ്രോസസിങ് എന്നിവയൊക്കെയും വെവ്വേറെ കമ്പനികള്‍ക്കു കീഴിലാക്കുന്നതും മന്ത്രാലയത്തിന്‍റെ ശിപാര്‍ശകളില്‍ പെട്ടതാണ്.

ഒ.എന്‍.ജി.സിക്കു കീഴിലെ എണ്ണ, വാതകപാടങ്ങള്‍ സ്വകാര്യമേഖലക്ക് കൈമാറാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന മൂന്നാം ശ്രമമാണിത്.

2017 ഒക്ടോബറില്‍ ഒ.എന്‍.ജി.സിക്കു കീഴിലെ 15 എണ്ണപ്പാടങ്ങളും 79.12കോടി ടണ്‍ ക്രൂഡ് ഓയിലും 33.34 കോടി ക്യുബിക് മീറ്റര്‍ പ്രകൃതി വാതകവും വില്‍പനക്കായി മന്ത്രാലയം അടയാളപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ഇതിന്‍റെ എണ്ണം കൂടി ചെറിയവ ഉള്‍പെടെ 149 എണ്ണപ്പാടങ്ങള്‍ ഈ ഗണത്തില്‍ മന്ത്രാലയം ഉള്‍പെടുത്തി. ഇതുപക്ഷേ, ഒ.എന്‍.ജി.സിയില്‍നിന്നുള്ള കടുത്ത എതിര്‍പ്പില്‍ എവിടെയുമെത്താതെ പോയി.2019 ഫെബ്രുവരിയില്‍ വീണ്ടും കേന്ദ്ര മന്ത്രിസഭയിലെത്തിയ പദ്ധതി 64 എണ്ണപ്പാടങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, അപേക്ഷകര്‍ ചെറുതാവുകയും നിക്ഷേപ പ്രഖ്യാപനങ്ങള്‍ ശുഷ്കമാകുകയും ചെയ്തതോടെ അതും ഉപേക്ഷിച്ചു.

ഇതിന്‍റെ തുടര്‍ച്ചയായാണ് മൂന്നാം പ്രഖ്യാപനം വരുന്നത്. 2019ലെ പ്രഖ്യാപനം വന്ന് രണ്ടുവര്‍ഷം കഴിഞ്ഞെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നുമാണ് കേന്ദ്ര നിലപാട്.2020-21 സാമ്പത്തിക വര്‍ഷം ഒ.എന്‍.ജി.സി എണ്ണപാടങ്ങളില്‍നിന്ന് 2.02 കോടി ടണ്‍ അസംസ്കൃത എണ്ണയാണ് ഉല്‍പാദിപ്പിച്ചത്. 21.87 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതിവാതകവും. രണ്ടു വര്‍ഷം കഴിയുമ്പോഴെക്കു  എണ്ണ ഇരട്ടിയായും പ്രകൃതി വാതകം ഇരട്ടിയിലേറെയായും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

Related News