Loading ...

Home National

മരുന്ന് ക്ഷാമം, നൂറില്‍ താഴെ ഐ.സി.യു കിടക്കകള്‍ മാത്രം; ഡല്‍ഹിയില്‍ സ്ഥിതി രൂക്ഷമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: നൂറില്‍ താഴെ കിടക്കകള്‍ മാത്രമാണ് ഡല്‍ഹിയിലെ ഐ.സി.യുകളില്‍ മിച്ചമുള്ളതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജും ചില സ്കൂളുകളും കോവിഡ് രോഗികളെ പാര്‍പ്പിക്കാനുള്ള സെന്‍ററുകളാക്കുെമന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചതാണിക്കാര്യം.
ഡല്‍ഹിയിലെ അവസ്ഥയെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായും ആരോഗ്യ മന്ത്രി ഹര്‍ഷ്വര്‍ധനുമായും സംസാരിച്ചിട്ടുണ്ട്. കൂടുതല്‍ കിടക്കകളും ഓക്സിജന്‍ സിലിണ്ടറുകളും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി 6000 കിടക്കകള്‍ കൂടി വരും ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. à´°à´¾à´œàµà´¯à´¤à´²à´¸àµà´¥à´¾à´¨à´¤àµà´¤àµâ€‹ കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ലഭ്യമായ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള à´•à´ à´¿à´¨ പരിശ്രമത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍.
ഡല്‍ഹിയില്‍ കിടക്കകളുടെയും ഓക്സിജന്‍റെയും അവശ്യ മരുന്നുകളുടെയും ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്‌ 24 മണിക്കൂറിനിടെ 24,000 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഐ.സി.യുകളില്‍ 90 ശതമാനം കിടക്കകളും രോഗികളാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച്‌ എത്തുന്നവര്‍ കിടക്കയില്ലാെത ബുദ്ധിമുട്ടിലാവുകയാണ്.
ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി സ്വകാര്യ വിതരണക്കാരെ സമീപിച്ചവര്‍ക്ക് സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

Related News