Loading ...

Home International

അസ്ട്രസെനക്ക വാക്സിന്‍ ആവശ്യമില്ലെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ക്കു നല്‍കണം; ലോകാരോഗ്യ സംഘടന

ജനീവ: സന്പന്ന രാജ്യങ്ങള്‍ക്ക് അസ്ട്രസെനെക്കയുടെ കോവിഡ് വാക്സിന്‍ ആവശ്യമില്ലെങ്കില്‍ അത് ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. വാക്സിന്‍ എടുത്ത ഏതാനും പേരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ സ്ഥിരീകരിച്ചതിനാല്‍ ബ്രിട്ടന്‍, ഓസ്ട്രേലിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ അസ്ട്രസെനെക്ക വാക്സിന്‍ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഈ രാജ്യങ്ങള്‍ വലിയ അളവില്‍ വാക്സിന്‍ ശേഖരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അവ ദരിദ്രരാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഡബ്ള്യുഎച്ച്‌ഒയുടെ ആഹ്വാനം. ദരിദ്ര രാജ്യങ്ങള്‍ കടുത്ത വാക്സിന്‍ ക്ഷാമം നേരിടുകയാണ്. ആരോഗ്യ പ്രവത്തകര്‍ക്കുപോലും വാക്സിന്‍ ലഭ്യത ഉറപ്പാക്കാനാവുന്നില്ല. കോവിഡ് വ്യാപകമായി പടരുന്നതിനാല്‍ അവര്‍ക്ക് വാക്സിന്‍ ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.

വികസിത രാജ്യങ്ങളില്‍ ശരാശരി നാലില്‍ ഒരാള്‍ക്ക് വാക്സിന്‍ ലഭിക്കുന്പോള്‍ ദരിദ്രരാജ്യങ്ങളില്‍ ഇത് 500ന് ഒന്ന് എന്ന തോതിലാണ്. വാക്സിന്‍ വിതരണത്തില്‍ വലിയ അസന്തുലിതാവസ്ഥയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആസ്ട്രസെനെക്ക വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന വാദം ഡബ്ള്യുഎച്ച്‌ഒ തള്ളി.

Related News