Loading ...

Home Kerala

വീണ്ടും പിടിമുറുക്കി മണി ചെയിന്‍ തട്ടിപ്പ്

പാലക്കാട്: പുതിയ രൂപത്തിലും ഭാവത്തിലും മണിചെയിന്‍ തട്ടിപ്പ് സംഘങ്ങള്‍ ജില്ലയില്‍ വീണ്ടും സജീവം. മാസ തവണകളായോ സ്ഥിരം നിക്ഷേപമായോ പണം അടച്ചാല്‍ ഏതാനും മാസത്തിലധികം ഇരട്ടിയിലധികം തിരികെ തരാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പിരമിഡ് മാതൃകയിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതാണ്. അതിനാല്‍ അന്തര്‍ സംസ്ഥാന അയല്‍ ജില്ലകളിലെ കോയമ്ബത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഓഫിസ് സ്ഥാപിച്ചാണ് ജില്ലയിലെ തട്ടിപ്പ്.  പല പൊതുമേഖല സ്ഥാപനങ്ങളുടെ പേരിനോട് സാമ്യമുള്ളതും സര്‍ക്കാറില്‍ നിന്ന് രജിസ്ട്രേഷന്‍ നേടിയശേഷം അവക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുമാണ് തട്ടിപ്പ്. ഒരു ലക്ഷം രൂപ 150 ദിവസംകൊണ്ട് രണ്ട് ലക്ഷമാക്കി തിരികെ തരാം, 50,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ആഴ്ചയില്‍ ഉയര്‍ന്ന തോതില്‍ പലിശ തരാം എന്നതടക്കം വാഗ്ദാനങ്ങളില്‍ വിശ്വസിച്ച്‌ നിരവധി പേരാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. ഡയറക്‌ട് മാര്‍ക്കറ്റിങ്ങിെന്‍റ ചുവടുപിടിച്ചു മണിചെയിന്‍ മാതൃകയില്‍ ആരംഭിച്ച തട്ടിപ്പ് ഏറെയും ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയാണ്. പണം പലിശക്കെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും നിരവധിയാളുകള്‍ ഇവയില്‍ ചേരുന്നതോടെ ഉന്നതര്‍ മുങ്ങുന്നതാണ് പതിവ്. തമിഴ്നാട് വിജിലന്‍സ് അടുത്തകാലത്ത് കോയമ്ബത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കിയതോടെ പലരുടെയും പണം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. നിേത്യാപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മണിചെയിന്‍ തട്ടിപ്പും വ്യാപകമാണ്. ആലത്തൂര്‍, പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ പണം നഷ്ടപ്പെട്ട പലരും രംഗത്ത് വന്നതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇത്തരം സംഭവങ്ങള്‍ പൊലീസിലോ മറ്റിടങ്ങളിലോ പരാതിപ്പെടരുതെന്നും പരാതിപ്പെട്ട് തുടര്‍നടപടികള്‍ ഉണ്ടായാല്‍ നിക്ഷേപകരുടെ തുക ലഭിക്കിെല്ലന്നുമുള്ള ഭീഷണിയെ തുടര്‍ന്ന് പണം നിക്ഷേപിച്ച പലരും പരാതിപ്പെടാന്‍ മടിക്കുകയാണ്. വിഷയത്തില്‍ അന്വേഷണം ഉൗര്‍ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related News