Loading ...

Home Kerala

ബന്ധുനിയമനം; മന്ത്രി കെ.ടി.ജലീല്‍ രാജിവച്ചു

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി.ജലീല്‍ ഒടുവില്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി കോവിഡ് ചികിത്സയിലായതിനാല്‍ പ്രൈവറ്റ് സെക്രട്ടറിക്കാണ് രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് രാജിക്കത്ത് ഗവര്‍ണര്‍ക്കും കൈമാറിയിട്ടുണ്ട്.

മന്ത്രി കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയതിന് ശേഷവും രാജിവയ്ക്കാന്‍ തയാറാകാതിരുന്ന ജലീലിനോട് ഒടുവില്‍ സിപിഎം രാജി ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇന്ന് രാവിലെ ജലീല്‍ എകെജി സെന്‍ററില്‍ എത്തി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി തീരുമാനമുണ്ടായത്.

ജലീല്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവനും മന്ത്രി എ.കെ.ബാലനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ പിബി അംഗം എം.എ.ബേബി ഈ നിലപാട് തള്ളി രംഗത്തെത്തിയതോടെ വിഷയത്തില്‍ സിപിഎമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Related News