Loading ...

Home USA

തോക്കിന്‍ മുനയില്‍ അമേരിക്ക;കടുത്ത നിയന്ത്രണവുമായി ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്കയെ തോക്കിന്‍മുനയില്‍ നിര്‍ത്തി വെടിവെപ്പ് സംഭവങ്ങള്‍ വര്‍ധിച്ചതോടെ കടുത്ത നിയമങ്ങളുമായി ബൈഡന്‍ ഭരണകൂടം. പ്രത്യേക അനുമതിയില്ലാതെ വിപണിയിലെത്തുന്ന നാടന്‍ തോക്കുകളുടെ നിര്‍മാണവും ഉപയോഗവും നിയന്ത്രിച്ചാണ് സര്‍ക്കാര്‍ പുതിയ നിയമം പുറത്തിറക്കിയത്. കോണ്‍ഗ്രസിന്‍റെ പിന്തുണ ആവശ്യമില്ലാത്ത പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരമുപയോഗിച്ചായിരുന്നു നിയമ നിര്‍മാണം.
അതേ സമയം, യു.എസ് ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം തോക്ക് കൈവശംവെക്കല്‍ നിയമവിധേയമാണെന്നിരിക്കെ ഇത് മറികടക്കല്‍ ബൈഡന് എളുപ്പമാകില്ല. തങ്ങളുടെ മൗലികാവകാശത്തിനുമേല്‍ സര്‍ക്കാര്‍ കടന്നുകയറുന്നതിനെതിരെ ജനം നിലയുറപ്പിച്ചാല്‍ നിയമം നടപ്പാക്കല്‍ എളുപ്പമാകില്ല. ടെക്സസിലെ ബ്രിയാനില്‍ തോക്കുധാരി ഒരാളെ വെടിവെച്ചുകൊല്ലുകയും അഞ്ചു പേരെ പരിക്കേല്‍പിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കിടെയായിരുന്നു ബൈഡന്‍ പുതിയ ഉത്തരവിറക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സമാന സംഭവങ്ങളില്‍ മാത്രം 18 പേരാണ് തോക്കുധാരികളുടെ വെടിയേറ്റുമരിച്ചത്.ബൗള്‍ഡര്‍, കൊളറാഡോ, അറ്റ്ലാന്‍റ, ജോര്‍ജിയ എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. തോക്ക് ''ഒരു മഹാമാരിയാണ്. അത് അവസാനിക്കണം''- ബൈഡന്‍ പറഞ്ഞു. ഉത്തരവു പ്രകാരം അടുത്ത 30 ദിവസത്തിനിടെ നീതിന്യായ വകുപ്പ് നാടന്‍ തോക്കുകളുടെ എണ്ണം കുറക്കാന്‍ പ്രത്യേക നിയമം നടപ്പാക്കണം. നിര്‍മിച്ച ഇടവും സ്ഥാപനവും കണ്ടെത്താനാകാത്ത, സീരിയല്‍ നമ്ബറില്ലാത്ത തോക്കുകളാണ് രാജ്യത്ത് നിയന്ത്രിക്കപ്പെടുക. വിവിധ സംസ്ഥാനങ്ങളില്‍ പിടിച്ചെടുക്കുന്ന തോക്കുകളില്‍ 40 ശതമാനവും നാടന്‍ തോക്കുകളാണെന്ന് പൊലീസ് രേഖകള്‍ പറയുന്നു.

Related News