Loading ...

Home International

നൈജീരിയയില്‍ അക്രമികള്‍ ജയില്‍ ആക്രമിച്ച്‌ 1,800 തടവുകാരെ മോചിപ്പിച്ചു

അബുജ: തെക്കുകിഴക്കന്‍ നൈജീരിയയില്‍ അക്രമികള്‍ ജയില്‍ ആക്രമിച്ച്‌ 1,800 തടവുകാരെ രക്ഷപ്പെടുത്തി. ഒവെരി പട്ടണത്തിലെ ജയിലിനുനേരെ തിങ്കളാഴ്ചയായിരുന്നു ആക്രമണം. മെഷീന്‍ ഗണ്ണും ഗ്രനേഡും മറ്റ് സ്ഫോടകവസ്തുക്കളും ഉപയോഗിച്ച അക്രമികള്‍ പ്രദേശത്തെ മറ്റു സൈനിക-പോലീസ് കെട്ടിടങ്ങളും ആക്രമിച്ചു. പോലീസ്, സൈനിക കേന്ദ്രങ്ങളില്‍ വരെ ആക്രമണമുണ്ടായതിനാല്‍ ചെറുത്തുനില്‍പോ പ്രത്യാക്രമണമോ ഉണ്ടായില്ല. ആക്രമണം രണ്ടുമണിക്കൂറിലധികം നീണ്ടു. രാജ്യം ഭയക്കുന്ന ക്രിമിനലുകള്‍ വരെ ജയില്‍ ചാടി. രക്ഷപ്പെട്ട കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ജയില്‍വിഭാഗം വക്താവ് ഫ്രാന്‍സിസ് എനോബോര്‍ പറഞ്ഞു.ഈസ്റ്റേണ്‍ സെക്യൂരിറ്റി നെറ്റ്‌വര്‍ക്ക് എന്ന എന്ന സായുധ സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക സൂചന.

Related News