Loading ...

Home International

ജോര്‍ദാനില്‍ അട്ടിമറി ശ്രമം: മുന്‍ കിരീടാവകാശി തടവില്‍

ജറുസലേം: രാജ്യസുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയുയര്‍ത്തിയെന്നാരോപിച്ച്‌ ജോര്‍ദാനില്‍ മുന്‍ കിരീടാവകാശിയുള്‍പ്പെടെ നേതാക്കളെ തടവിലാക്കി.അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും രാജ്യം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പരസ്യമായി പറഞ്ഞായിരുന്നു വിമതനീക്കം.

അന്തരിച്ച ഹുസൈന്‍ രാജാവിന്‍റെയും യുഎസ് വംശജയായ നാലാമത്തെ പത്നി നൂര്‍ രാജ്ഞിയുടെയും മൂത്ത മകന്‍ ഹംസ ബിന്‍ ഹുസൈന്‍ രാജകുമാരനെയാണ് ഇതേത്തുടര്‍ന്ന് തടവിലാക്കിയത്. അമ്മാന്‍ കൊട്ടാരത്തില്‍ നിന്നു പുറത്തിറങ്ങാനുള്ള അനുവാദവും ഇദ്ദേഹത്തിനു നിഷേധിച്ചു. അതേസമയം കൂടുതല്‍ അറസ്റ്റുകള്‍ക്കു സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ഹംസയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്‍റെ ഭാഗമായി യാത്രകളും മറ്റും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയാണു ചെയ്തിട്ടുള്ളതെന്നും ജോര്‍ദാനിയന്‍ ആംഡ് ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.ഭരണത്തിനു നേതൃത്വം നല്‍കുന്ന അര്‍ധ സഹോദരന്‍ അബ്ദുള്ള രാജാവ് രണ്ടാമനെ പുറത്താക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് ഹംസയ്ക്കെതിരായ കുറ്റപത്രം. ഇരുപതോളം പേരെ ഇതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസിനൊപ്പം നില്‍ക്കുന്ന ജോര്‍ദാനെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം ലഭിച്ചെന്നും സര്‍ക്കാര്‍ പറയുന്നു. യുഎസിനൊപ്പം നിലകൊള്ളുന്ന രാജ്യത്തെ സംഭവ വികാസങ്ങള്‍ യുഎസിലെ ജോ ബൈഡന്‍ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

അതേസമയം തെറ്റുചെയ്തിട്ടില്ലെന്നും അഴിമതിക്കെതിരേ സംസാരിക്കുന്ന തന്നെ നിശബ്ദനാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ഹംസ പറയുന്നു.

Related News