Loading ...

Home Kerala

സ്വകാര്യവത്കരണം; കിഫ്ബിക്ക് കീഴടങ്ങി കെ.എസ്.ആര്‍.ടിസി

കൊച്ചി: സ്വകാര്യവത്കരണത്തിന് പുതുവഴിവെട്ടുന്ന കിഫ്ബി നിര്‍ദേശങ്ങള്‍ക്ക് കീഴടങ്ങി കെ.എസ്.ആര്‍.ടി.സി മുന്നോട്ട്. കിഫ്ബിയില്‍നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച്‌ പുതിയ ഉപകമ്ബനി രൂപവത്കരിച്ചശേഷം ബസുകള്‍ വാങ്ങി നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. അതിനുശേഷം കിഫ്ബിയില്‍നിന്ന് അധിക ധനസഹായം സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.കെ.എസ്.ആര്‍.ടി.സിയെ നാല് ലാഭകേന്ദ്രങ്ങളാക്കാനും കിഫ്ബി നിര്‍ദേശാനുസരണം സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളായ (എസ്.പി.വി) കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് രൂപവത്കരണത്തിനും ഭരണസമിതിയില്‍ വിദഗ്ധാംഗങ്ങളെ ഉള്‍പ്പെടുത്താനും യോഗത്തില്‍ അംഗീകാരം നല്‍കി. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന കോര്‍പറേറ്റ് സ്വകാര്യവത്കരണത്തിനാണ് ഇടതു സര്‍ക്കാര്‍ പച്ചക്കൊടി വീശിയത്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും കോര്‍പറേഷനുകളും മുന്നോട്ടുവെക്കുന്ന സ്വകാര്യവത്കരണത്തിെന്‍റ കുറിപ്പടിയാണ് കെ.എസ്.ആര്‍.ടി.സിക്ക് കിഫ്ബി കൈമാറിയിരിക്കുന്നത്. നടത്തിപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും വഴി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കി സ്വകാര്യവത്കരിക്കാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്. എറണാകുളം ബസ് സ്റ്റാന്‍ഡ് കാരക്കാമുറിയിലേക്ക് മാറ്റാനും 50 വര്‍ഷത്തേക്ക് പാട്ടത്തിന് റിലയന്‍സിന് കൈമാറാനും ഉന്നതതലത്തില്‍ ആലോചന നടന്നതായി പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. മറ്റ് ബസ് സ്റ്റേഷനുകളും സ്വകാര്യവ്യക്തികള്‍ക്കും കമ്ബനികള്‍ക്കും പാട്ടത്തിന് കൈമാറാനാണ് നീക്കം. നഷ്ടത്തില്‍നിന്ന് കരകയറാന്‍ മറ്റ് മാര്‍ഗമില്ലെന്നാണ് എം.ഡിയുടെ നിലപാട്. പ്രതിവര്‍ഷം 1500 കോടിയോളം സര്‍ക്കാര്‍ മുതല്‍മുടക്കിയിട്ടും നഷ്ടത്തില്‍ ഓടുകയാണ് സ്ഥാപനം. പ്രതിമാസ വരുമാനവും ചെലവും തമ്മിലുള്ള അന്തരം 45 മുതല്‍ 60 കോടി വരെയാണ്. പെന്‍ഷന്‍ നല്‍കുന്നതിന് പ്രതിമാസം ഏകദേശം 70 കോടി ആവശ്യമാണ്.

Related News