Loading ...

Home International

മ്യാന്‍മറില്‍ പട്ടാളം കൊലവിളി തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് 43 കുട്ടികള്‍

യാങ്കോണ്‍: മ്യാന്‍മറിലെ പട്ടാളഭരണകൂടത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത് 43 കുട്ടികള്‍. ഫെബ്രുവരി മുതല്‍‌ പട്ടാളം കൊന്നൊടുക്കിയ കുട്ടികളുടെ കണക്കാണ് സന്നദ്ധ സംഘടനയായ സേവ് ദ ചില്‍ഡ്രന്‍ പുറത്തുവിട്ടത്. ഏഴു വയസുള്ള പെണ്‍കുട്ടിയാണ് ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞത്.

കിഴക്കന്‍ ഏഷ്യന്‍ രാജ്യം ഏറ്റവും പേടിപ്പെടുത്തുന്ന രാജ്യമായി മാറിക്കഴിഞ്ഞതായി സംഘടന പറയുന്നു. ഇതുവരെ പട്ടാളത്തിന്‍റെ വെടിവയ്പില്‍ 536 പേരാണ് കൊല്ലപ്പെട്ടത്. പട്ടാളം തെരുവുകളില്‍ കാണുന്നവരെ വെടിവയ്ക്കുകയാണ്. à´¸àµà´µâ€‹à´¨àµà´¤à´‚ വീടുകളില്‍ പോലും ആളുകള്‍ കൊല്ലപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഏഴുവയസുകാരിയായ ഖിന്‍ മ്യോ ചിറ്റ് കുഞ്ഞ് അച്ഛന്‍റെ അടുത്തേക്ക് ഓടുന്നതിനിടെയാണ് പട്ടാളം വെടിവച്ചത്. മാണ്ഡലേ നഗരത്തിലായിരുന്നു ദാരുണ സം ഭവം. പട്ടാളത്തിനെതിരേ പ്രതിഷേധിക്കുന്നവരുടെ വീടുകളില്‍ റെയ്ഡ് നടത്താനെത്തിയതായിരുന്നു പോലീസ്.

ഖിന്നിന്‍റെ വീട് ചവിട്ടിത്തുറന്ന പോലീസുകാര്‍ അച്ഛനോട്, കുടുംബത്തില്‍പ്പെടാത്ത ആരെങ്കിലും ഉള്ളിലുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ പോലീസ് വീടിനുള്ളില്‍ പരിശോധന തുടങ്ങി. ഈ സ മയത്താണു ഖിന്‍ അച്ഛന്‍റെ മടിയിലിരിക്കാനായി ഓടിയത്. പോലീസുകാര്‍ കുഞ്ഞിനെ വെടിവച്ചിട്ടു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു.

"എന്തൊരു വേദന, എനിക്കു വയ്യ അച്ഛാ" എന്നായിരുന്നു കുഞ്ഞിന്‍റെ അവസാന വാക്കുകളെന്ന് അമ്മ സുമയ പറഞ്ഞു. ഇവരുടെ പത്തൊന്‍പതു വയസുള്ള മകനെ പോലീസ് മര്‍ദിച്ച്‌ അറസ്റ്റ് ചെയ്തുകൊണ്ടുപോയി.

ഫെബ്രുവരി ഒന്നിന് ജനാധിപത്യ നേതാക്കളെ തടവിലാക്കി ഭരണംപിടിച്ച പട്ടാളത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയാണ് ഖിന്‍. മാണ്ഡലേ നഗരത്തില്‍ ഒരു പതിനാലുകാരന്‍ കൊല്ലപ്പെട്ടതായി സേവ് ദ ചില്‍ഡ്രന്‍ പറഞ്ഞു.

Related News