Loading ...

Home International

കമ്യൂണിസ്റ്റ് ചെക്കോസ്ലാവാക്യയി ൽ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് മാതൃകയിലുള്ള ക്യാമ്പുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

പ്രാഗ്: ചെക് റിപ്പബ്ലിക്കുകാര്‍ എന്നേ മറന്നതാണ് പഴയ സോവ്യറ്റ് ആധിപത്യവും അക്കാലത്തെ കൊടിയ പീഡനങ്ങളുടെ തുല്യതയില്ലാ കഥകളും. ശീതയുദ്ധം മൂര്‍ധന്യത്തില്‍ നിന്ന ഘട്ടത്തില്‍ പ്രാഗിലുയര്‍ന്ന കൂറ്റന്‍ ജോസഫ് സ്റ്റലിന്‍ പ്രതിമ ഏറെ കാലം രാജ്യത്തെ വേട്ടായാടാന്‍ ഉണ്ടായിരുന്നില്ലെങ്കിലും ലെറ്റ്ന പാര്‍ക്കിലെ ആ ഭാഗം ഇപ്പോഴും പഴയ ഭീതി പങ്കുവെച്ച്‌ ഭാഗികമായെങ്കിലും ബാക്കികിടപ്പുണ്ട്. പ്രതിമ തകര്‍ത്ത്, 60 വര്‍ഷം കഴിഞ്ഞ് നടത്തിയ ഗവേഷണങ്ങളാണ് അതിനോടു ചേര്‍ന്ന് നിലനിന്ന വിശാലമായ ക്യാമ്ബുകളെ കുറിച്ച്‌ സൂചന നല്‍കുന്നത്. അവയില്‍ തടവിലെന്ന പോലെ കഴിഞ്ഞവരെ കുറിച്ച്‌ സൂചനകളും പുതുതായി പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്.1948ലാണ് ചെക്കോസ്ലാവാക്യ സോവ്യറ്റ് റഷ്യക്കു കീഴിലായിരുന്നത്. അന്ന് റഷ്യ ഭരിച്ച സ്റ്റാലിന്‍ പിന്നീട് ഈ രാജ്യത്ത് ചെയ്തുകൂട്ടിയ ഭീകരതകള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അവയിലൊന്നും ജനപ്രിയമായ ലെറ്റ്ന പാര്‍ക്കിനോടു ചേര്‍ന്ന് അന്നുണ്ടായിരുന്ന ക്യാമ്ബുകളെ കുറിച്ച്‌ സൂചനകളില്ല. ചരിത്രകാരന്മാര്‍ എവിടെയും ക്യാമ്ബുകളെ കുറിച്ച്‌ സൂചിപ്പിക്കാതെ പോയതെന്തുകൊണ്ടാകും എന്നതാണ് പ്രധാന ചോദ്യം.എന്നാല്‍, സ്റ്റാലിന്‍ മരിച്ച്‌ രണ്ടു വര്‍ഷം കഴിഞ്ഞ് പ്രതിമ 1955ല്‍ അനാഛാദനം ചെയ്യും മുെമ്ബ ഈ ക്യാമ്ബുകളും പൂര്‍ണമായി തുടച്ചുനീക്കിയിരുന്നുവെന്നാണ് കരുതുന്നത്. ബാക്കിവെച്ച അടിത്തറ മാത്രമാണ് ചിലതെങ്കിലും അവശേഷിപ്പിച്ചത്. 1989 ലെ വെല്‍വെറ്റ് വിപ്ലവത്തോടെ കമ്യൂണിസ്റ്റ് ഭരണം പടിയിറങ്ങിയതില്‍പിന്നെയാണ് ഇവ തേടിയുള്ള അന്വേഷണങ്ങള്‍ വൈകിയാണെങ്കിലും തുടങ്ങിയത്. അടുത്തിടെ ബൊഹീമിയയില്‍ സമാനമായ ഒരു ക്യാമ്ബ് കണ്ടെടുത്തിരുന്നു.നാസികള്‍ ജര്‍മനിയില്‍ സ്ഥാപിച്ചതിനു സമാനമായ ക്യാമ്ബുകളായിരുന്നു ഇവയെന്നാണ് കരുതുന്നത്. മരത്തില്‍നിര്‍മിച്ച മൂന്നു ബാരക്കുകളിലായി നിരവധി പേരെ പാര്‍ച്ചിട്ടുണ്ടാകണം. കമ്യൂണിസ്റ്റ് ചെക്കോസ്ലാവാക്യയെ എതിര്‍ത്തവരെ കൂട്ടമായി എത്തിച്ച്‌ കോണ്‍സന്‍ട്രേഷന്‍ ക്യാമ്ബുകളിലെന്ന പോലെ പാര്‍പ്പിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പട്ടാളക്കാര്‍ മാത്രമല്ല, വിമത ശബ്ദമുയര്‍ത്തിയ സാധാരണക്കാരും ഇവിടെ അടക്കപ്പെട്ടതായാണ് നിഗമനം.ചരിത്രം രേഖപ്പെടുത്തിയ പ്രേഗിലെ സ്റ്റാലിന്‍ പ്രതിമ തന്നെ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയതായിരുന്നു. ഇതിന്‍റെ ശില്‍പിയായിരുന്ന ഒറ്റാകര്‍ സ്വെക് പ്രതിമ അനാഛാദനം ചെയ്യുന്നതിന് നാളുകള്‍ക്ക് മുമ്ബ് ആത്മഹത്യ ചെയ്തു. പിന്‍ഗാമിയായി എത്തിയ നികിത ക്രൂഷ്ചേവ് സ്റ്റാലിന്‍റെ ചെയ്തികളെ തള്ളിപ്പറഞ്ഞതോടെ ഈ പ്രതിമക്കും ആയുസ്സേറെയുണ്ടായില്ല. മോസ്കോയില്‍നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 1962ല്‍ തകര്‍ക്കുകയായിരുന്നു.

Related News