Loading ...

Home International

ഇറാനും ചൈനയും തമ്മില്‍ 25 വര്‍ഷത്തെ പങ്കാളിത്ത കരാര്‍

ടെഹ്റാന്‍: 25 വര്‍ഷത്തെ തന്ത്രപ്രധാന പങ്കാളിത്തത്തിനുള്ള കരാറില്‍ ഇറാനും ചൈനയും ഒപ്പുവച്ചു. രാഷ്‌ട്രീയ, സാന്പത്തിക മേഖലകളിലെ സഹകരണം ലക്ഷ്യംവച്ചുള്ള കരാറിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ടെഹ്റാന്‍ സന്ദര്‍ശിച്ച ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും ഇറേനിയന്‍ വിദേശകാര്യമന്ത്രി ജവാദ് സെരീഫുമാണ് കരാറില്‍ ഒപ്പുവച്ചത്. à´šàµˆâ€‹â€‹â€‹à´¨àµ€à´¸àµ പ്രസിഡന്‍റ് à´·à´¿ ചിന്‍പിംഗ് 2016 ജനുവരിയില്‍ നടത്തിയ ടെഹ്റാന്‍ സന്ദര്‍ശനത്തിലാണ് കരാറിന്‍റെ പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചത്. എണ്ണ, കാര്‍ഷികം, ഗതാഗതം, ഖനനം തുടങ്ങി ഒട്ടനവധി മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അമേരിക്കയിലെ മുന്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ നട്ടംതിരിയുന്ന ഇറാന് ഈ കരാര്‍ ഏറെ സഹായകമാകുമെന്ന വിലയിരുത്തലുണ്ട്. അമേരിക്കയോടു ശത്രുതയുള്ള ഇറാനും ചൈനയും അടുത്ത സുഹൃത്തുക്കളാണ്. 2019ല്‍ ഇരു രാജ്യങ്ങളും റഷ്യയും ചേര്‍ന്ന് നാവികാഭ്യാസം നടത്തിയിരുന്നു.

Related News