Loading ...

Home USA

വെര്‍ജിനിയ സംസ്ഥാനത്തെ വധശിക്ഷ ഒഴിവാക്കുന്ന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

വെര്‍ജിനിയ: വെര്‍ജിനിയ സംസ്ഥാനത്ത് നിലവിലിരുന്ന വധശിക്ഷ അവസാനിപ്പിക്കുന്ന ഉത്തരവില്‍ ഗവര്‍ണര്‍ റാള്‍ഫ് നോര്‍ത്തണ്‍ കഴിഞ്ഞ ബുധനാഴ്ച ഒപ്പുവച്ചു. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള നിയമസഭ കഴിഞ്ഞ മാസം ഇതു സംബന്ധിച്ചുള്ള ബില്‍ പാസാക്കിയിരുന്നു.

സംസ്ഥാന വധശിക്ഷ നടപ്പാക്കുന്ന ഗ്രീന്‍സ് വില്ല കറക്ഷണല്‍ സെന്‍ററില്‍ നടന്ന പ്രത്യേക ചടങ്ങിലാണു ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചത്.

1608 ല്‍ വധശിക്ഷ നിലവില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത് കോമണ്‍ വെല്‍ത്ത് ഓഫ് വെര്‍ജീനിയായിരുന്നുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മരണശിക്ഷയെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ച ഏറ്റവും വലിയ ആരോപണം, വംശീയതയുടെ പേരില്‍ നിരവധി പേര്‍ വധശിക്ഷക്ക് വിധേയരാകുന്നുവെന്നാണ്. വെളുത്ത വര്‍ഗക്കാരേക്കാള്‍ കൂടുതല്‍ കറുത്തവര്‍ഗക്കാരാണ് വധശിക്ഷക്ക് വിധേയരാകുന്നത്.

സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് റേസിസം അവസാനിപ്പിക്കുന്ന നല്ലൊരു ദിവസമാണിന്ന്. ഡെമോക്രാറ്റിക് പ്രതിനിധി ജെയ് ജോണ്‍സ് പറഞ്ഞു. വെര്‍ജിനിയ ഹൗസിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തപ്പോള്‍ രണ്ട് അംഗങ്ങള്‍ ഡമോക്രാറ്റിക് അംഗങ്ങളോടൊപ്പം അനുകൂലിച്ചു വോട്ടു ചെയ്തു.

ബില്‍ പാസാക്കുന്നതിനു സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു. അമേരിക്കയില്‍ വധശിക്ഷ നിര്‍ത്തലാക്കിയ സംസ്ഥാനങ്ങളുടെ കൂടെ വെര്‍ജിനിയയും ഉള്‍പ്പെട്ടു.

Related News