Loading ...

Home Kerala

ജലത്തിന്റെ 40 ശതമാനം ചോരുന്നു: മീറ്റര്‍ നയം നടപ്പാക്കാനൊരുങ്ങി ജല അതോറിറ്റി

തിരുവനന്തപുരം: ഉല്‍പാദിപ്പിക്കുന്ന ജലത്തിന്റെ 40 ശതമാനവും കണക്കില്‍പെടാതെ   ചോരുന്ന സാഹചര്യത്തില്‍ 'മീറ്റര്‍ പോളിസി' നടപ്പാക്കാനൊരുങ്ങി ജല അതോറിറ്റി. ഒരുവര്‍ഷം മുമ്ബ് നടപടി തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് കരട് മീറ്റര്‍ നയത്തിന് അംഗീകാരം നല്‍കിയത്. ഇതിനെതുടര്‍ന്ന് നയവിശദാംശങ്ങളും അതോറിറ്റി പുറത്തിറക്കി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. മീറ്റര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് വരുമാനരഹിത ജലത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. à´ˆ  സാഹചര്യത്തില്‍ ഏഴ് വര്‍ഷത്തിലൊരിക്കല്‍ മീറ്റര്‍ മാറ്റണമെന്നാണ് പ്രധാന നിര്‍ദേശം.

കാര്യക്ഷമവും കുറ്റമറ്റ രീതിയിലും പ്രവര്‍ത്തിക്കുന്നവയാണെങ്കിലും സമയപരിധിയെത്തിയാല്‍ മാറ്റണം. നിലവില്‍ പ്രവര്‍ത്തനരഹിതമാകുേമ്ബാഴാണ് മീറ്റര്‍ മാറ്റുന്നത്.

പല മീറ്ററുകളിലും അഞ്ച് വര്‍ഷമാകുേമ്ബാള്‍തന്നെ തകരാറുകള്‍ കണ്ടുതുടങ്ങുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് ഏഴുവര്‍ഷമെന്ന സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. മാറ്റേണ്ട സമയമെത്തുേമ്ബാള്‍ ഉപഭോക്താവിന് അതോറിറ്റി നോട്ടീസ് നല്‍കും. ഉപഭോക്താവാണ് മീറ്റര്‍ വാങ്ങുന്നതിെന്‍റ ചെലവ് വഹിക്കേണ്ടത്. നോട്ടീസ് നല്‍കിയശേഷം മാറ്റിവെക്കലിന് തയാറാകുന്നില്ലെങ്കില്‍ ജലഅതോറിറ്റി തന്നെ മീറ്റര്‍ വെക്കുകയും തുക ഉപഭോക്താവില്‍നിന്ന് ഇൗടാക്കുകയും ചെയ്യും.

മാത്രമല്ല വിപണിയില്‍ കിട്ടുന്ന ഏത് മീറ്ററും ഇനി വാങ്ങി സ്ഥാപിക്കാനാകില്ല. നിശ്ചിത സവിശേഷതകളുമുണ്ടാകണം. മാത്രമല്ല, ടെസ്റ്റിങ്, സ്ഥാപിക്കല്‍ എന്നിവയിലെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും മീറ്റര്‍ നയം മുന്നോട്ടുവെക്കുന്നുണ്ട്. ഗാര്‍ഹികവും ഗാര്‍ഹികേതരവുമായ എല്ലാ കണക്ഷനുകള്‍ക്കും നയം ബാധകവുമാണ്. ഫ്ലൂയിഡ് കണ്‍ട്രോള്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.സി.ആര്‍.ഐ ) അംഗീകരിച്ച മീറ്ററുകളേ പാടുള്ളൂ. ജലഅതോറിറ്റി അംഗീകരിച്ച ലൈസന്‍സുള്ള പ്ലംബര്‍മാര്‍ മാത്രമേ മീറ്റര്‍ നീക്കം ചെയ്യാന്‍ പാടുള്ളൂവെന്നും നയത്തിലുണ്ട്.

2950-3000 മില്യന്‍ ലിറ്റര്‍ (എം.എല്‍.ഡി) വെള്ളമാണ് ഒരുദിവസം ഉല്‍പാദിപ്പിക്കുന്നത് (പത്ത് ലക്ഷം ലിറ്ററാണ് ഒരു മില്യണ്‍ ലിറ്റര്‍). ഈ കണക്ക് പ്രകാരം മൊത്തം ഉല്‍പാദനത്തില്‍നിന്ന് 1050 ദശലക്ഷം ലിറ്റര്‍ ഒരുദിവസം നഷ്ടപ്പെടുന്നുണ്ട്.

ഒരു ദശലക്ഷം ലിറ്ററിന് 15,000 രൂപയാണ് അതോറിറ്റി വിലയായി നിശ്ചയിച്ചിട്ടുള്ളത്. à´ˆ  കണക്കില്‍ 1.57 കോടി രൂപയാണ് പ്രതിദിന നഷ്ടം.

Related News