Loading ...

Home International

സീനായിയില്‍ ഈജിപ്ത് തകര്‍ത്തത് 12,300 കെട്ടിടങ്ങള്‍; യുദ്ധക്കുറ്റമെന്ന് മനുഷ്യാവകാശ സംഘടന

കെയ്റോ: ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ സൈന്യം അധികാര ഭ്രഷ്ടനാക്കിയ ശേഷം എട്ടു വര്‍ഷത്തിനിടെ ബ്രദര്‍ഹുഡ് വേട്ടയുടെ പേരില്‍ സീനായ് പ്രവിശ്യയില്‍ മാത്രം തകര്‍ത്തത് 12,300 കെട്ടിടങ്ങള്‍. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനെന്ന പേരില്‍ നടത്തിയ ഈ അതിക്രമങ്ങള്‍ യുദ്ധക്കുറ്റത്തിന് സമാനമാണെന്ന് യു.എസ് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ കുറ്റപ്പെടുത്തി.
15,000 ഏക്കര്‍ കൃഷി ഭൂമിയും ഇതോടൊപ്പം സൈന്യം നശിപ്പിച്ചിട്ടുണ്ട്. ഇവയിലേറെയും 2016നുശേഷമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കെട്ടിടങ്ങള്‍ വ്യാപകമായി നശിപ്പിക്കലും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും യുദ്ധക്കുറ്റത്തിന് സമാനമായ അപരാധമാണ്. സീനായ് അല്‍ അരീഷ് വിമാനത്താവളത്തിനു സമീപത്തെ പ്രത്യേക മേഖലയിലാണ് വ്യാപകമായി നശിപ്പിച്ചത്. ഈജിപ്തില്‍ െഎ.എസ് നിയന്ത്രണമാരോപിച്ചും സൈന്യം സീനായ് മേഖലയില്‍ വ്യാപക അതിക്രമം നടത്തിയിരുന്നു. ഇവിടെ മാത്രം 970 പേരാണ് സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടത്.

Related News