Loading ...

Home National

റോഡും, ടവറും, ജലപാതയും വില്‍പനക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍;ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പാട്ടത്തിന്

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനങ്ങള്‍ക്കു പിന്നാലെ, റോഡും ടവറും വില്‍പനക്ക് ഒരുങ്ങി സര്‍ക്കാര്‍. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും മറ്റും പാട്ടത്തിന് നല്‍കിയേക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കാനും ഉദ്ദേശ്യമുണ്ട്. പണഞെരുക്കത്തിന്റെ പേരില്‍ à´ˆ  നടപടികളിലൂടെ 2.50 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പണിപ്പുരയിലാണ്.

കോവിഡും സാമ്പത്തിക പ്രതിസന്ധിയും മൂലം സര്‍ക്കാറിന്റെ  ഓഹരി വില്‍പന നീക്കങ്ങള്‍ മുടന്തുകയാണ്. പൊതുനിക്ഷേപംകൊണ്ടു പടുത്തുയര്‍ത്തിയ അടിസ്ഥാന സൗകര്യങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് തീറായും പാട്ടത്തിനും നല്‍കി പണം സമാഹരിക്കാനുള്ള പദ്ധതി ഇതേതുടര്‍ന്നാണ് തയാറാക്കുന്നത്. പ്രധാന റോഡുകളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനുള്ള പദ്ധതിയാണ് ഒന്ന്. വൈദ്യുതി വിതരണ ലൈനുകള്‍, ടെലികോം ടവറുകള്‍, എണ്ണ-വാതക പൈപ് ലൈനുകള്‍, 150 യാത്രാ ട്രെയിനുകള്‍, വിവിധ ജലപാതകള്‍ എന്നിവ ഇങ്ങനെ കൈമാറാന്‍ ഉദ്ദേശിക്കുന്നു. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ ഓഹരി വില്‍പന, ഇതിനകം അദാനിക്ക് കൈമാറിയ ആറെണ്ണത്തിനു പുറമെ കൂടുതല്‍ വിമാനങ്ങളുടെ നടത്തിപ്പ് കൈമാറ്റം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

നിതി ആയോഗാണ് 'പണമാക്കല്‍ ആസൂത്രണ പദ്ധതി' 2024 വരെയുള്ള വര്‍ഷങ്ങളിലേക്കായി തയാറാക്കി വരുന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന പൊതു ആസ്തികളെക്കുറിച്ച വിവരം കൈമാറാന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സാമ്ബത്തിക വര്‍ഷത്തേക്ക് ഇങ്ങനെ കൈമാറാന്‍ കഴിയുന്ന ആസ്തികളുടെ പട്ടിക ചര്‍ച്ചചെയ്യാന്‍ സെക്രട്ടറിതല ചര്‍ച്ചയും നടന്നു. 50 സ്റ്റേഷനുകളും 150 യാത്രാവണ്ടികളും സ്വകാര്യ കമ്പനികളെ ഏല്‍പിക്കുക വഴി 90,000 കോടി റെയില്‍വേയില്‍നിന്ന് സമാഹരിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തുടങ്ങിയ കമ്പനികളുടെ സ്വത്ത് വിറ്റ് 40,000 കോടിയും 7,000 കിലോമീറ്റര്‍ വരുന്ന ദേശീയപാത പാട്ടത്തിന് നല്‍കി 30,000 കോടി സമാഹരിക്കാനുമാണ് ഉദ്ദേശ്യം. 13 വിമാനത്താവളങ്ങള്‍കൂടി മറിച്ചുവില്‍ക്കാനും ഉദ്ദേശ്യമുണ്ട്.

Related News