Loading ...

Home Africa

ആഫ്രിക്കയിലെ നൈജറില്‍ ആയുധധാരിയുടെ വെടിവെപ്പില്‍ 58 മരണം

നിയമി: നൈജറില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ 58 പേര്‍ കൊല്ലപ്പെട്ടു. തില്ലാബെറി പ്രദേശത്തെ കമ്പോളത്തിലാണ് രാജ്യത്തെ നടുക്കിയ വെടിവെപ്പുണ്ടായത്. സ്കൂട്ടറില്‍ നിരവധി ആയുധവുമായി എത്തിയാണ് അക്രമി വെടിവെച്ചതെന്നാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തില്ല.

മാലിയോടു ചേര്‍ന്ന സംഘര്‍ഷസാധ്യതയുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. കമ്പോളത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. അവശ്യസാധന കടകളും അക്രമി നശിപ്പിച്ചിട്ടുണ്ട്. കൂട്ടക്കൊലയില്‍ രാജ്യം മൂന്നു ദിവസം ദുഃഖാചരണം നടത്തുമെന്ന് സര്‍ക്കാര്‍ വക്താവ് അബ്ദുറഹ്മാന്‍ സകരിയ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജ്യത്ത് മുഹമ്മദ് ബസൗമിന്റെ  നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കപ്പെട്ടത്. രാജ്യത്ത് ക്രമസമാധാനം തിരിച്ചുകൊണ്ടുവരുന്നതാണ് പുതിയ പ്രസിഡന്‍റ് നേരിടുന്ന പ്രധാന വെല്ലുവിളി. തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ സൈനിക നടപടികള്‍ നടത്തുന്നുണ്ടെങ്കിലും ഫലംകാണുന്നില്ല.

കഴിഞ്ഞ ജനുവരിയില്‍ രണ്ടു ഗ്രാമങ്ങളിലായി നൂറു പേരെ തീവ്രവാദികള്‍ കൊന്നിരുന്നു.

Related News