Loading ...

Home USA

കുടിയേറ്റത്തിനിടെ അമേരിക്കന്‍ അതിര്‍ത്തിയില്‍ കൂട്ടക്കൊല; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍

 à´—്വാട്ടിമാലന്‍ പട്ടണമായ കോമിറ്റന്‍സില്ലോയില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയത് 1,500 ഓളം ആളുകളായിരുന്നു. ജനുവരിയില്‍ രണ്ട് വാഹനങ്ങളിലായി കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലികളര്‍പ്പിക്കാനായിരുന്നു അവരൊത്തുകൂടിയത്. യുഎസ്-മെക്സിക്കോ അതിര്‍ത്തിക്കടുത്തുള്ള ലോറി എന്ന സ്ഥലത്ത് നിന്ന് ഏഴ് ആഴ്ചകള്‍ക്ക് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ മെക്സിക്കോയില്‍ നിന്ന് ഗ്വാട്ടിമാലയിലേക്ക് കൊണ്ടുപോയത്. കുടിയേറ്റ കള്ളക്കടത്ത് നിയന്ത്രിക്കുന്ന സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ ഭാഗമായാണ് കൊലയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൊലപാതകത്തില്‍ പന്ത്രണ്ട് മെക്സിക്കന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി.

മെക്സിക്കോ - ടെക്സാസ് അതിര്‍ത്തിയില്‍ നിന്ന് 14 മൈല്‍ (22 കിലോമീറ്റര്‍) ദൂരെയായിരുന്നു കഴിഞ്ഞ ജനുവരിയില്‍ 19 മൃതദേഹങ്ങള്‍ രണ്ട് വാഹനങ്ങളിലായി കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ മെക്സിക്കന്‍ വംശജരും ബാക്കി 16 പേര്‍ ഗ്വാട്ടിമാലയില്‍ നിന്നുള്ളവരുമാണെന്ന് വ്യക്തമായി. ഇവരില്‍ 11 പേരെങ്കിലും ഗ്വാട്ടിമാലയിലെ ഉയര്‍ന്ന പ്രദേശമായ കോമിറ്റന്‍സില്ലോ എന്ന പട്ടണത്തില്‍ നിന്നുള്ളവരാണ്.

സ്വന്തം രാജ്യങ്ങളിലെ ദാരിദ്ര്യത്തില്‍ നിന്നും അക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരക്കണക്കിന് മധ്യ അമേരിക്കക്കാരാണ് ഓരോ വര്‍ഷവും അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. ട്രംപ് ഭരണകാലത്ത് മെക്സിക്കന്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ബെഡന്‍ ഭരണത്തില്‍ കുടിയേറ്റക്കാരോടുള്ള നിലപാടില്‍ അമേരിക്ക അയവ് വരുത്തി. ഇതോടെ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്.

കുടിയേറ്റക്കാരെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നത് പലപ്പോഴും ക്രിമിനല്‍ സംഘങ്ങളാണ്. കൊയോട്ടുകള്‍ എന്നറിയപ്പെടുന്ന കള്ളക്കടത്ത് സംഘങ്ങള്‍ പണം വാങ്ങിയാണ് അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നത്. പതിനായിരം ഡോളര്‍ ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ ഇവര്‍ ആവശ്യപ്പെടാറുണ്ട്. ഇത് പലപ്പോഴും 10,000 ഡോളര്‍ മുതല്‍ 12,000 ഡോളര്‍ വരെ (7,24,913 - 8,70,438 രൂപ വരെ) നല്‍കാന്‍ കുടിയേറ്റക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടിയേറ്റക്കാരുടെ പണത്തിനായി കൊയോട്ടുകള്‍ എന്ത് ക്രൂരകൃത്യത്തിനും മടിക്കാറില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നു. ഇത്തരത്തില്‍ എതിരാളി സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാകാം അഭയാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. മരിച്ചവരില്‍ പലരും കൌമാരത്തിന്‍റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ ആണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

മധ്യ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നാണ് സാന്‍ മാര്‍ക്കോസ്. ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ദാരിദ്ര്യ നിരക്ക് ഗ്വാട്ടിമാലയുടെ ദേശീയ ശരാശരിയേക്കാള്‍ 15 ശതമാനം കൂടുതലാണെന്ന് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ദാരിദ്രമാണ് ജനങ്ങളെ നല്ല ജീവിതമാഗ്രഹിച്ച്‌ അമേരിക്കയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നതും. കഴിഞ്ഞ ദശകത്തില്‍ സമാനമായ രണ്ട് കൂട്ടക്കൊലകള്‍ സംഭവിച്ചപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ് സംഭവങ്ങളില്‍ കൂടുതല്‍ ശ്രദ്ധആവശ്യപ്പെട്ടു.

2010 ല്‍ തമൗലിപാസിലെ സാന്‍ ഫെര്‍ണാണ്ടോയില്‍ 72 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടപ്പോഴും 2012 ല്‍ ന്യൂവോ ലിയോണിലെ കാഡെറിറ്റയില്‍, 49 മൃതദേഹങ്ങള്‍ ദേശീയപാതയില്‍ കണ്ടെത്തിയപ്പോഴുമായിരുന്നു അത്. ഈ രണ്ട് കൊലപാതക പരമ്ബരകളുടെയും സൂത്രധാരനെന്ന് കരുതുന്നത് സെറ്റാസ് കാര്‍ട്ടലിന്‍റെ ഇപ്പോള്‍ ജയില്‍ അനുഭവിക്കുന്ന നേതാവ് മിഗുവല്‍ ഏഞ്ചല്‍ ട്രെവിനോ അഥവാ ഇസഡ് -40 ആണെന്നാണ് കരുതുന്നത്. ഗ്വാട്ടിമാലയിലെത്തിയ മൃതദേഹങ്ങള്‍ പ്രസിഡന്‍റ് അലജാന്‍ഡ്രോ ജിയാമട്ടിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.


Related News