Loading ...

Home cinema

ഗ്രാമി പുരസ്കാരനിറവില്‍ വീണ്ടും ബിയോണ്‍സ്, ടെയ്ലര്‍ സ്വിഫ്റ്റ്

ന്യൂയോര്‍ക്: ഈ വര്‍ഷത്തെ ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 28ാം തവണ ഗ്രാമി മാറോടുചേര്‍ത്ത ബിയോണ്‍സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഇതേ പുരസ്കാരം നേടുന്ന വനിതയായി. നാല് വിഭാഗങ്ങളില്‍ ഇത്തവണ ബിയോണ്‍സ് തിളങ്ങി. 2001ലാണ് ഗായിക ആദ്യമായി ഗ്രാമി പുരസ്കാരവുമായി ശ്രദ്ധ നേടുന്നത്. ഒമ്ബതു നാമനിര്‍ദേശങ്ങള്‍ ഇത്തവണ ബിയോണ്‍സിന്‍റെ പേരിലുണ്ടായിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആല്‍ബമായി ടെയ്ലര്‍ സ്വിഫ്റ്റിന്‍റെ ഫോക്ലോര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മൂന്നുതവണ മികച്ച ആല്‍ബമായി തെരഞെടുക്കപ്പെടുന്ന ചരിത്രം സ്വിഫ്റ്റ് തന്‍റെ പേരില്‍ കുറിച്ചു. മികച്ച റെക്കോഡായി 'എവരിതിങ് ഐ വാണ്ടഡും' ഗാനമായി 'ഐ കാ'ണ്ട് ബ്രീത്'ഉം പുതിയ ഗായികമായി മെഗന്‍ ദീ സ്റ്റാലിയണും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റാപ് ഗാനം, റാപ് പ്രകടനം എന്നിവയിലും മെഗന്‍ ഗ്രാമി നേടി. കറുത്ത വംശരുടെ കരുത്തിന്‍റെ ആഘോഷമായി ഒരുങ്ങിയ ''ബ്ലാക് പരേഡി'നാണ് ബിയോണ്‍സ് ആദരിക്കപ്പെട്ടത്. യു.എസിനെ പിടിച്ചുലച്ച 'കറുത്തവരുടെ ജീവനും വലുതാണ്' കാമ്ബയിന്‍ കാലത്ത് രാജ്യം ഏറ്റെടുത്ത ഗാനമാണ് ബ്ലാക് പരേഡ്. 27 ഗ്രാമി പുരസ്കാരങ്ങള്‍ നേടിയ അലിസണ്‍ ക്രോസിന്‍റെ പേരിലായിരുന്നു ഇതുവരെയും ഏറ്റവും കൂടുതല്‍ ഗ്രാമിയെന്ന വനിതകളിലെ റെക്കോഡ്. ലോസ് ആഞ്ചലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പരിമിത സദസ്സിനു മുന്നിലായിരുന്നു 63ാം ഗ്രാമി പുരസ്കാരങ്ങള്‍ സമ്മാനിക്കപ്പെട്ടത്. മികച്ച മ്യൂസിക് വിഡിയോ ആയി ബ്രൗണ്‍ സ്കിന്‍ ഗേള്‍, ആര്‍ ആന്‍റ് ബി ആല്‍ബം- ബിഗ്ഗര്‍ ലവ്, റാപ് ആല്‍ബം- കിങ്സ് ഡിസീസ്, കണ്‍ട്രി ആല്‍ബം- വൈല്‍ഡ് കാര്‍ഡ്, പോപ് സോളോ പ്രകടനം- ഹാരി സ്റൈല്‍സ് തുടങ്ങിയവയാണ് മറ്റു പുരസ്കാരങ്ങള്‍.

Related News