Loading ...

Home International

മെഡിറ്ററേനിയന്‍ കടലില്‍ ഇറാന്‍ കപ്പലിനു നേരെ ആക്രമണം

ഡമസ്കസ്: സിറിയയിലേക്ക് എണ്ണയുമായി പോയ ഒരു ഡസനിലേറെ ഇറാനിയന്‍ ചരക്കുകപ്പലുകള്‍ അടുത്തിടെ ഇസ്രായേല്‍ ആക്രമിച്ചെന്ന വെളിപ്പെടുത്തലിന്‍റെ ചൂടാറും മുമ്ബ് ഇറാന്‍ ചരക്കുകപ്പലിനു നേരെ വീണ്ടും ആക്രമണം. യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്റെ കുര്‍ദ് എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഉടമസ്ഥരായ ഇറാനിയന്‍ സര്‍ക്കാര്‍ കമ്ബനി അറിയിച്ചു. കപ്പലില്‍ ചെറിയ അഗ്നിബാധ ഉണ്ടായെങ്കിലും വലിയ കേടുപാടുകളില്ലെന്നും ആര്‍ക്കും പരിക്കുമില്ലെന്നും കമ്ബനി വ്യക്തമാക്കി. കേടുപാടുകള്‍ തീര്‍ത്ത് ലക്ഷ്യത്തിലേക്ക് വീണ്ടും യാത്ര തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്ബ് ഹെലിയോസ് റേ എന്ന ഇസ്രായേല്‍ ചരക്കു കപ്പല്‍ ഒമാന്‍ കടലില്‍ ആക്രമണത്തിനിരയായിരുന്നു. പിന്നില്‍ ഇറാനാണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ മാത്രം മൂന്ന് ഇറാന്‍ ചരക്കുകപ്പലുകള്‍ ചെങ്കടലിലും ആക്രമണത്തിനിരയായി. ഇവയുള്‍പെടെ ഒരു ഡസനിലേറെ ഇറാന്‍ കപ്പലുകള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം സ്ഥിരീകരിച്ച്‌ കഴിഞ്ഞ ദിവസം യു.എസ് മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ഇതുവരെ ഇസ്രായേല്‍ നിഷേധിച്ചിട്ടില്ല. 2019ല്‍ നാവിക സേനയോട് നടത്തിയ പ്രസംഗത്തിനിടെ കടല്‍ വഴി എണ്ണ കടത്ത് ഇറാന്‍ സാമ്ബത്തിക സ്രോതസ്സ് കണ്ടെത്താനുള്ള ഉപാധിയാക്കി മാറ്റുകയാണെന്നും അതിനെ ചെറുക്കല്‍ ഇസ്രായേലിന്‍റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഇറാന്‍ കപ്പലുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടത്. ഇസ്രായേലിന്‍റെ പങ്ക് സ്ഥിരീകരിച്ച്‌ മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് നല്‍കിയത്. നാവിക ശേഷിയിലും പശ്ചിമേഷ്യയില്‍ ശക്തരായ ഇസ്രായേലിന്‍റെ യുദ്ധക്കപ്പലുകളും അഞ്ച് അന്തര്‍വാഹിനികളും മെഡിറ്ററേനിയനിലും ചെങ്കടലിലും സജീവ സാന്നിധ്യമാണ്. ബുധനാഴ്ച നടന്ന ആക്രമണം നാവിക കൊള്ളയാണെന്നും രാജ്യാന്തര ചട്ടങ്ങള്‍ക്കും കപ്പല്‍വഴിയുള്ള വാണിജ്യ കടത്തിനും എതിരാണെന്നും പ്രതികളെ കണ്ടെത്തുമെന്നും ഇറാന്‍ മുന്നറിയിപ്പ്

Related News