Loading ...

Home USA

മ്യാന്‍മറില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് യു.എസ്

വാഷിങ്ടണ്‍: സൈന്യത്തിന്‍റെ അതിക്രമങ്ങള്‍ വര്‍ധിച്ച മ്യാന്‍മറില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലികമായി അഭയം നല്‍കുമെന്ന് യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലാജാണ്ട്രോ മയോര്‍കാസാണ് ഇക്കാര്യം അറിയിച്ചത്. 18 മാസത്തേക്കാവും ഇത്തരത്തില്‍ സംരക്ഷണം നല്‍കുക. നിലവില്‍ യു.എസിലുള്ള മ്യാന്‍മര്‍ പൗരന്‍മാര്‍ക്കാവും ആനുകൂല്യം ലഭിക്കുക.മ്യാന്‍മറിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരിക്കുകയാണ്. സാമ്ബത്തിക പ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. ഈയൊരു സാഹചര്യത്തില്‍ മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതിനാലാണ് താല്‍ക്കാലികമായി അഭയം നല്‍കുന്നതെന്ന് യു.എസ് അറിയിച്ചു. മ്യാന്‍മറിലെ ഓങ് സാങ് സൂചി ഭരണകൂടത്തെ അട്ടിമറിച്ച്‌ പട്ടാളം അധികാരം പിടിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പട്ടാള അട്ടിമറിക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്.

Related News