Loading ...

Home International

അഫ്ഗാന്‍ സമാധാന ചര്‍ച്ച; ഇന്ത്യയെ ഒഴിവാക്കി റഷ്യ

കാബൂള്‍: അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി റഷ്യ. അമേരിക്ക, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍,ചൈന എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ നടത്തുന്ന പ്രത്യേക ചര്‍ച്ചയില്‍ നിന്നാണ് ഇന്ത്യയെ ഒഴിവാക്കിയത്. ഭീകര സംഘടനയായ താലിബാന്റെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. 18ന് നടക്കുന്ന ചര്‍ച്ചയ്ക്ക് റഷ്യയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചര്‍ച്ചയില്‍ ആയുധ സംഘട്ടനം ഒഴിവാക്കല്‍, വെടിനിറുത്തല്‍ കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. അതേസമയം, അഫ്ഗാനുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കിയത് രാജ്യത്തിന് വലിയ തിരിച്ചടിയാണ്. വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെയും റഷ്യ തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഇന്ത്യന്‍ പ്രതിനിധികളെക്കൂടി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്ക നിദ്ദേശിച്ചിരുന്നു. പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറായിരിക്കും സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുക എന്ന സൂചനയും ലഭിച്ചിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗിലാനിക്കെഴുതിയ കത്തില്‍ റഷ്യ നിര്‍ദ്ദേശിച്ച രാജ്യങ്ങളുടെ കൂടെ ഇന്ത്യയുടെ പേരു കൂടി നിര്‍ദ്ദേശിക്കുകയായിരുന്നു.

Related News