Loading ...

Home International

പാർശ്വഫലം;ഡെന്മാര്‍ക്കും,നോര്‍വേയും, ഐസ്‌ലാൻഡും ഓക്സ്ഫഡ് വാക്സിന്‍ ഉപയോഗം നിര്‍ത്തി

കോപ്പന്‍ഹേഗന്‍: യൂറോപ്പിലെ ഡെന്മാര്‍ക്ക്, നോര്‍വേ, ഐസ്‌ലന്‍ഡ് രാജ്യങ്ങള്‍ ഓക്സ്ഫഡ് വാക്സിന്‍ വിതരണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. വാക്സിന്‍ സ്വീകരിക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണിത്. അതേസമയം, വാക്സിന്‍ സുരക്ഷിതമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

ഓക്സ്ഫെഡ് വാക്സിന്‍ സ്വീകരിച്ച നാല്പത്തൊന്പതു വയസുള്ള നഴ്സ് രക്തം കട്ടപിടിച്ചു മരിച്ചതിനെത്തുടര്‍ന്ന് ഓസ്ട്രിയ തിങ്കളാഴ്ച ഒരു ബാച്ച്‌ വാക്സിന്‍റെ ഉപയോഗം നിര്‍ത്തിയതായി അറിയിച്ചിരുന്നു. എസ്തോണിയ, ലാത്‌വിയ, ലിത്വാനിയ, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളും ഇതേ ബാച്ച്‌ വാക്സിന്‍ ഉപയോഗിക്കുന്നതു നിര്‍ത്തിവച്ചതായി തുടര്‍ന്ന് അറിയിച്ചു.

എന്നാല്‍ ഓക്സ്ഫഡ് വാക്സിനേ ഇനി ഉപയോഗിക്കേണ്ടെന്നു ഡെന്മാര്‍ക്ക് ഇന്നലെ തീരുമാനിക്കുകയായിരുന്നു. നോര്‍വേയും ഐസ്‌ലന്‍ഡും ഇതേ തീരുമാനമെടുത്തു. രണ്ടാഴ്ചയ്ക്കുശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നു ഡെന്‍മാര്‍ക്ക് അറിയിച്ചിട്ടുണ്ട്.

ഈ ബാച്ചില്‍പ്പെട്ട വാക്സിന്‍റെ പ്രശ്നം മാത്രമാണിതെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അറിയിച്ചു. 17 യൂറോപ്യന്‍ രാജ്യങ്ങളിലേക്കായി ഈ ബാച്ചില്‍പ്പെട്ട 10 ലക്ഷം ഡോസുകളാണു നല്കിയിരിക്കുന്നത്.

30 ലക്ഷം പേരാണു മാര്‍ച്ച്‌ വരെ യൂറോപ്പില്‍ വാക്സിന്‍ സ്വീകരിച്ചത്. രക്തം കട്ടപിടിച്ചതുമായി ബന്ധപ്പെട്ട് നാമമാത്ര കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒറ്റപ്പെട്ട ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വാക്സിന്‍ പൂര്‍ണമായി ഒഴിവാക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Related News