Loading ...

Home Kerala

ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല

വൈത്തിരി: പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരുടെ ഒഴിവുകളില്‍ ഇപ്പോഴും തുടരുന്നത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള താല്‍ക്കാലിക നിയമനം മാത്രം. വര്‍ഷങ്ങളായി ഫാം തൊഴിലാളികളായി ജോലിചെയ്യുന്നവരെ സ്ഥാനക്കയറ്റം നല്‍കി സ്ഥിരപ്പെടുത്താതെയാണ് വീണ്ടും താല്‍ക്കാലികക്കാരെ നിയമിക്കുന്നത്. നിയമനം എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് വഴിയാണെങ്കിലും ജോലി ലഭിക്കുന്നത് രാഷ്ട്രീയ അനുഭാവികള്‍ക്കും ബന്ധുക്കള്‍ക്കുമാണെന്ന പരാതിയും ഉയരുന്നുണ്ട്. മുന്‍ കൗണ്‍സിലറുടെ ഭാര്യ, രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് ഇവിടെ ജോലി ലഭിച്ചിട്ടുണ്ട്. ക്ലാസ് ഫോര്‍ ജീവനക്കാരുടെ ഒഴിവില്‍ ഫാമിലെ ലേബര്‍ കാറ്റഗറിയില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് 50 ശതമാനം പേരെ പി.എസ്.സി വഴി നിയമിക്കാമെന്ന് സര്‍വകലാശാല ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.ഇതിന് വിരുദ്ധമായി 12 ക്ലാസ് ഫോര്‍ ജീവനക്കാരെ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് വഴി കഴിഞ്ഞ ദിവസം നിയമിച്ചു. ആറു വര്‍ഷത്തോളമായി ഫാം തൊഴിലാളികളായി മുപ്പതിലധികം പേര്‍ ജോലിചെയ്തുവരുന്നു. ക്ലാസ് ഫോര്‍ തസ്തികയില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെയും നിലവിലെ ഫാം തൊഴിലാളികളുടെയും അവകാശങ്ങള്‍ ഹനിച്ചുകൊണ്ടാണ് ഇപ്പോഴത്തെ നിയമനം. 2014നുശേഷം ഇതുവരെ സ്ഥിരം നിയമനം നടന്നിട്ടില്ല. സര്‍ക്കാറില്‍ റിപ്പോര്‍ട്ട് ചെയ്യാതെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി പുതിയവരെ നിയമിക്കുകയാണ് അധികൃതര്‍. പൂക്കോട് വെറ്ററിനറി ഫാമില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും മുമ്ബത്തെ െഡയറി ഫാമില്‍നിന്ന് ജോലി വാഗ്ദാനം ലഭിച്ച്‌ എത്തിയ ആദിവാസികളാണ്. സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുക്കുമ്ബോള്‍ ഈ ആദിവാസികള്‍ക്ക് സ്ഥിരം ജോലി വാഗ്ദാനം ചെയ്തിരുന്നു. അനധികൃത നിയമനങ്ങള്‍ നടക്കുേമ്ബാള്‍ ഇവരുടെ അവകാശങ്ങളും സ്ഥാനക്കയറ്റങ്ങളും ഇല്ലാതാവുന്നു. 1998ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച്‌ ആദിവാസി തൊഴിലാളികള്‍ക്ക് യോഗ്യതക്കനുസരിച്ച്‌ തൊഴില്‍ നല്‍കണം. നാളിതുവരെ ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. യോഗ്യതയുള്ളവരും വര്‍ഷങ്ങളായി ലേബര്‍ തസ്തികകളിലാണ് ജോലിചെയ്യുന്നത്. ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും മൂന്നുമാസത്തേക്കു ജോലിക്കു കയറിയവരാണ്. ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ ഇതുവരെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related News