Loading ...

Home National

അഭയം തേടി മ്യാന്‍മര്‍ പോലീസുകാര്‍ ഇന്ത്യയില്‍

യാങ്കോണ്‍: മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന്‍റെ ഉത്തരവുകള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച പോലീസുകാര്‍ കുടുംബസമേതം ഇന്ത്യയില്‍ അഭയം തേടി. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ ഇന്ത്യക്കു കത്തു നല്കി.

എട്ടു പോലീസുകാരും കുടുംബാംഗങ്ങളും അടക്കം മുപ്പതോളം പേരാണ് അതിര്‍ത്തി കടന്ന് മിസോറാമിലെത്തിയതെന്നു ചന്പായി ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ മരിയ സുവാലി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. മ്യാന്‍മറിലെ ഫലാം ജില്ലാ അധികൃതരാണ് ഇവിടെ വിട്ടുനല്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ ഇതാവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നു മരിയ വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിനു ജനാധിപത്യ നേതാക്കളെ തടവിലാക്കി അധികാരം പിടിച്ച പട്ടാളത്തിനെതിരേ മ്യാന്‍മര്‍ ജനത പ്രതിഷേധപ്രകടനങ്ങള്‍ തുടരുകയാണ്. പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ 55 പേരാണു കൊല്ലപ്പെത്. ശനിയാഴ്ച രാത്രി പോലീസ് പ്രതിഷേധക്കാരെ ലക്ഷ്യമിട്ടു വ്യാപകമായി റെയ്ഡുകള്‍ നടത്തി. കെട്ടിടങ്ങള്‍ക്കു നേര്‍ക്ക് പോലീസ് വെടിയുതിര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം, ഇന്നലെയും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.

Related News