Loading ...

Home Kerala

കോടിയേരിയുടെ ഭാര്യയെ കസ്​റ്റംസ് ചോദ്യംചെയ്യും; അടുത്തയാഴ്ച ഹാജരാകാന്‍ നോട്ടീസ്

കൊച്ചി: ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െന്‍റ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്​റ്റംസ് ചോദ്യംചെയ്യും. അടുത്തയാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്​റ്റംസ് നോട്ടീസ് അയച്ചു.
ലൈഫ് മിഷന്‍ ഇടപാടില്‍ കമീഷനായി ലഭിച്ച ഐ ഫോണുകളിലൊന്നില്‍ ഉപയോഗിച്ചത് വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡിട്ടാണ് എന്ന കണ്ടെത്തലിെന്‍റ അടിസ്ഥാനത്തിലാണ് വിളിച്ചുവരുത്തുന്നതെന്ന് കസ്​റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. 1.13 ലക്ഷം രൂപ വിലയുള്ള ഫോണിലാണ് ഇത് ഉപയോഗിച്ചിരിക്കുന്നതെന്ന് ഐ.എം.ഇ.ഐ നമ്ബര്‍ പ്രകാരം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വിളിച്ചുവരുത്തുന്നത്. സ്വര്‍ണക്കടത്ത് കേസ് വന്നതിനുപിന്നാലെ ഈ നമ്ബര്‍ സ്വിച്‌ഓഫായി. അതിനുശേഷവും മറ്റാരൊക്കെയോ ഈ ഫോണ്‍ ഉപയോഗിച്ചതായി കസ്​റ്റംസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നും എവിടെനിന്നാണ് കിട്ടിയതെന്നും ആര്‍ക്കാണ് കൈമാറ്റം ചെയ്തതെന്നും വിശദീകരിക്കാന്‍ കസ്​റ്റംസ് വിനോദിനിയോട് ആവശ്യപ്പെടും. കണ്ടെത്തലുകളും മറുപടിയും കൂട്ടിച്ചേര്‍ത്തുള്ള അന്വേഷണമാകും പിന്നീടുണ്ടാകുക. ഈ ഫോണില്‍നിന്ന്​ നിരവധി പ്രമുഖര്‍ക്ക് കാളുകള്‍ പോയെന്നും വിവരമുണ്ട്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെന്‍റ നിര്‍ദേശപ്രകാരം യൂനിടാക് എം.ഡി സന്തോഷ് ഈപ്പന്‍ കമീഷനായാണ് ഐ ഫോണുകള്‍ കൈമാറിയത്. ഇക്കാര്യം ഹൈകോടതിയിലാണ്​ സന്തോഷ് ഈപ്പന്‍ ആദ്യം വെളിപ്പെടുത്തിയത്. ഇതോടൊപ്പം വാങ്ങിയ മറ്റു ഫോണുകള്‍ ഉപയോഗിച്ചവരെ കസ്​റ്റംസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, ഏറ്റവും വിലകൂടിയ ഫോണ്‍ ഉപയോഗിച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിരുന്നില്ല.യു.എ.ഇ കോണ്‍സല്‍ ജനറലിന് ഫോണ്‍ സമ്മാനിച്ചതായി വിവരങ്ങള്‍ പുറത്തുവന്നെങ്കിലും അദ്ദേഹം അത് തിരികെ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ഫോണ്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. സന്തോഷ് ഈപ്പന്‍ നല്‍കിയ ഒരു ഐ ഫോണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉപയോഗിച്ചതെന്ന ആരോപണവും ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ചെന്നിത്തല ഇത് നിഷേധിച്ചിരുന്നു.

Related News