Loading ...

Home Kerala

കേരളത്തിൽ എ.ടി.എം കവര്‍ച്ച ലക്ഷ്യമിട്ട് ഹരിയാനയിൽ നിന്നുള്ള സംഘങ്ങള്‍;മുന്നറിയിപ്പുമായി പൊലീസ്

കണ്ണൂര്‍: കേരളത്തിലെ എ.ടി.എമ്മുകള്‍ ലക്ഷ്യമിട്ട് ഹരിയാനയില്‍ നിന്നുള്ള കവര്‍ച്ച സംഘങ്ങള്‍ എത്തുന്നത് ആശങ്കക്കിടയാക്കുന്നു. മതിയായ സുരക്ഷയും കാവലും ഇല്ലാത്തതിനാലാണ് കേരളത്തിലെ എ.ടി.എമ്മുകളില്‍ കവര്‍ച്ച നടത്താന്‍ തീരുമാനിച്ചതെന്ന പ്രതികളുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
ധനകാര്യ സ്ഥാപനങ്ങള്‍ക്കും എ.ടി.എമ്മുകള്‍ക്കും സുരക്ഷയൊരുക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചുവരുകയാണ്. കല്യാശ്ശേരിയില്‍ എ.ടി.എം തകര്‍ത്ത് 25 ലക്ഷത്തോളം കവര്‍ന്ന കേസില്‍ പിടിയിലായത് ഹരിയാന സ്വദേശികളാണ്. എ.ടി.എം കവര്‍ച്ചയില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് കവര്‍ച്ചക്കായി എത്തുന്നതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. കവര്‍ച്ചയുടെ വിവിധ മേഖലകളില്‍ പരിശീലനം ലഭിച്ചവരാണ് ഹരിയാന സംഘത്തിലുള്ളത്. കവര്‍ച്ചക്കായി ഡമ്മി എ.ടി.എം യന്ത്രങ്ങളില്‍ അടക്കം മോഷ്ടാക്കള്‍ പരിശീലനം നടത്തിയിരുന്നു. കേരളത്തിലേക്ക് സാധനങ്ങളുമായെത്തുന്ന കണ്ടെയ്നര്‍ വാഹനങ്ങളിലാണ് മോഷ്ടാക്കള്‍ എത്തുന്നത്. സംഭവത്തില്‍ പിടിയിലായ ഹരിയാനയിലെ മേവാത്ത് സ്വദേശി നോമാന്‍ ചെരിപ്പുകള്‍ അടക്കമുള്ള സാധനങ്ങളുമായി എത്തിയ കണ്ടെയ്നര്‍ ട്രക്ക് ഡ്രൈവറാണ്.ചരക്കുമായി കണ്ണൂരിലെത്തിയ ഇയാള്‍ എ.ടി.എമ്മുകള്‍ നിരീക്ഷിച്ച്‌ വിവരം സംഘാംഗങ്ങളായ സോജദിനും മുവീനും കൈമാറുകയായിരുന്നു. ബൊലേറൊ വാഹനത്തിലും ട്രക്കിലുമെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. 10 മുതല്‍ 15 മിനിറ്റു മാത്രമാണ് കവര്‍ച്ചക്കായി എടുത്തത്. ആള്‍പെരുമാറ്റമില്ലെന്ന് ഉറപ്പുവരുത്തിയ മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ വിദഗ്ധമായാണ് എ.ടി.എം തകര്‍ത്തത്. സി.സി.ടി.വി കാമറകള്‍ തകരാറിലാക്കാനും ഗ്യാസ് കട്ടിങ്ങിനും കൃത്യം ചെയ്ത ശേഷം ആരുടെയും കണ്ണില്‍പെടാതെ വേഗത്തില്‍ വാഹനമോടിച്ചുപോകാനും പരിശീലനം ലഭിച്ചവരാണ് കേരളത്തിലെത്തുന്നത്. നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വിവിധയിടങ്ങളില്‍ കവര്‍ച്ച നടത്തുന്നത്. രാത്രിയില്‍ വിജനമായ എ.ടി.എമ്മുകള്‍ കണ്ടെത്തി നിരീക്ഷിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്യുന്നത്. സ്ഥിരം മോഷ്ടാക്കളെ കുറിച്ചുള്ള വ്യക്തമായ വിവരം ഹരിയാന പൊലീസ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മല്‍പിടിത്തത്തിനൊടുവിലാണ് എ.സി.പി പി.പി. ബാലകൃഷ്ണെന്‍റ നേതൃത്വത്തില്‍ പൊലീസ് സംഘം മോഷ്ടാക്കളെ പിടികൂടിയത്. ഹരിയാനയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാണ് പ്രതികളെ നാട്ടിലെത്തിച്ചത്. മാങ്ങാട് ബസാറിലെ ഇന്ത്യ വണ്‍, കല്യാശ്ശേരി എസ്.ബി.ഐ, ഇരിണാവിലെ പാപ്പിനിശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് എ.ടി.എമ്മുകളിലാണ് കവര്‍ച്ച നടന്നത്. കല്യാശ്ശേരി സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ.ടി.എമ്മുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്ക് അധികൃതരുടെ യോഗം വിളിച്ചിരുന്നു. സുരക്ഷ അലാറം, കാവല്‍ തുടങ്ങിയവ ഏര്‍പ്പെടുത്താന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News