Loading ...

Home special dish

ഉയ്ഗൂറുകളെ വില്‍പനക്ക് വെച്ച് തൊഴിലിന്‍റെ പേരില്‍ നാടുകടത്തി ചൈന

ബെയ്ജിങ്: ചൈനയിലെ ഷി ജിന്‍പിങ് ഭരണകൂടം വംശഹത്യക്കിരയാക്കുന്നുവെന്ന് യു.എന്‍ കണ്ടെത്തിയ ഉയ്ഗൂര്‍ മുസ്ലിംകളെ തുടച്ചുനീക്കാന്‍ നടപ്പാക്കിവരുന്നത് വിവിധ പദ്ധതികള്‍. സിന്‍ജിയാങ് പ്രവിശ്യയില്‍നിന്ന് ഏറെ ദൂരെയുള്ള നാടുകളില്‍ വിവിധ കമ്ബനികളില്‍ നിര്‍ബന്ധിത തൊഴിലിനായി അയക്കുകയാണെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്. ക്രൂര പീഡനങ്ങളുമായി ഉയ്ഗൂറുകളെ മനംമാറ്റാന്‍ സ്ഥാപിച്ച പുനര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ലോകം മുഴുക്കെ വിമര്‍ശനത്തിനിരയായതിനു പിന്നാലെയാണ് പുതിയ കണ്ടെത്തല്‍.

പ്രദേശത്തെ ഏറെയായി വേട്ടയാടുന്ന പട്ടിണി മാറ്റാനെന്ന പേരില്‍ തൊഴില്‍ മേളകള്‍ നടത്തിയാണ് പരമാവധി ആളുകളെ 'നാടുകടത്തുന്നത്'. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 82 മുന്‍നിര കമ്പനികളുടെ ഫാക്ടറികളിലേക്ക് ഉയ്ഗൂറുകളെ കൂട്ടമായി എത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2017നും 2019നുമിടയില്‍ മാത്രം ഇങ്ങനെ 80,000 ഉയ്ഗൂറുകളെ കൊണ്ടുപോയിട്ടുണ്ട്. ജോലിക്കു പുറമെ ഇടുങ്ങിയ താമസ സ്ഥലങ്ങളോടു ചേര്‍ന്ന് ചൈനീസ് ഭാഷ പഠിപ്പിച്ചും ആദര്‍ശ ക്ലാസുകള്‍ എടുത്തും അനുബന്ധ 'പരിശീലന'വും തകൃതിയാണ്. ഇവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാനാവാത്തതിനാല്‍ തിരികെ നാട്ടിലെത്തലും പ്രയാസം.സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കിയ തൊഴിലാളി കൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് എല്ലാ കമ്പനികളും ഉയ്ഗൂറുകളെ സ്വീകരിക്കുന്നത്. ഒരു തൊഴിലാളിക്ക് നിശ്ചിത തുകയെന്ന കണക്കില്‍ സര്‍ക്കാര്‍ അധിക ആനുകൂല്യവും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അനുവദിക്കും.

2017മുതല്‍ 10 ലക്ഷത്തിലേറെ ഉയ്ഗൂറുകളെ പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളെന്ന പേരില്‍ സിന്‍ജിയാങ്ങിന്‍റെ പല ഭാഗങ്ങളില്‍ തുടങ്ങിയ തടവറകളിലാക്കിയിരുന്നു. ഇതിനു പുറമെയാണ് ഗ്രാമങ്ങളില്‍ നേരിട്ടെത്തി ഉയ്ഗൂറുകളെ തൊഴിലിന്‍റെ പേരില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെക്ക് നിര്‍ബന്ധിതമായി അയക്കുന്നത്. ഒമ്ബത് ചൈനീസ് പ്രവിശ്യകളിലെ 27 ഫാക്ടറികളില്‍ ഉയ്ഗൂറുകളെ   നിര്‍ബന്ധിത തൊഴിലാളികളായി നിലനിര്‍ത്തുന്നതായി ആസ്ട്രേലിയന്‍ സ്ട്രറ്റീജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു

Related News