Loading ...

Home International

നാവല്‍നിയുടെ അറസ്റ്റ്; റഷ്യക്കെതിരെ യു.എസ്, യൂറോപ്യന്‍ യൂണിയന്‍ ഉപരോധം

വാഷിങ്ടണ്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നിയെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയനും രംഗത്ത്.ഇരു രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ജൈവ, രാസ വസ്തുക്കളുണ്ടാക്കുന്ന 14 വ്യവസായങ്ങള്‍ക്കും പ്രമുഖ റഷ്യന്‍  ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് അമേരിക്കയുടെ ഉപരോധം. ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിട്ടിട്ടില്ല. അമേരിക്കന്‍ രേഖകള്‍ ചോര്‍ത്താന്‍ റഷ്യ  നടത്തിയ ശ്രമങ്ങളും ഉപരോധകാരണമായി.

റഷ്യന്‍ ഫെഡറേഷന്റെ  അന്വേഷണസമിതി തലവന്‍ അലക്സാണ്ടര്‍ ബാസ്ട്രികിന്‍, പ്രോസിക്യൂട്ടര്‍ ജനറല്‍ ഇഗോര്‍ ക്രാസ്നോവ്, നാഷനല്‍ ഗാര്‍ഡ് തലവന്‍ വിക്ടര്‍ സൊളട്ടോവ്, ഫെഡറല്‍ പ്രിസണ്‍ സര്‍വിസ് മേധാവി അലക്സാണ്ടര്‍ കലാനിഷ്ക്കോവ് എന്നിവര്‍ക്കെതിരെയാണ് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം. റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിന്റെ  മുഖ്യ എതിരാളിയായ നാവല്‍നിയെ ജയിലിലടച്ചതിനെതിരെ രാജ്യത്ത് വന്‍ പ്രക്ഷോഭം നടക്കുകയാണ്. കഴിഞ്ഞവര്‍ഷം രാസവാതക ആക്രമണത്തിനിരയായ നാവല്‍നി മാസങ്ങളോളം ജര്‍മനിയില്‍ ചികിത്സ കഴിഞ്ഞശേഷം ജനുവരിയില്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പിടികൂടി ജയിലിലടച്ചത്.


Related News