Loading ...

Home Kerala

അനുകൂല ഉത്തരവ് ഉടനില്ലെങ്കില്‍ സമരം കടുപ്പിക്കാനൊരുങ്ങി പി.എസ്.സി ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം: അനുകൂല ഉത്തരവ് ഉടനില്ലെങ്കില്‍ സമരം കടുപ്പിക്കാനൊരുങ്ങി പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.

സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ശനിയാഴ്ച ഉദ്യോഗസ്ഥ തലത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളും സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സും ചര്‍ച്ച നടത്തിയിരുന്നു. ആഭ്യന്തര     സെക്രട്ടറി à´Ÿà´¿.കെ. ജോസും à´Ž.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.

പ്രതീക്ഷയുണ്ടെന്നും കാര്യങ്ങള്‍ മനസിലാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്‍ജിഎസ്, സിപിഒ ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ പറഞ്ഞിരുന്നു. സര്‍ക്കാരില്‍നിന്നും കൃത്യമായ ഒരു ഉത്തരം ലഭിക്കാത്തതിനാലാണ് സമരം തുടരുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു.

Related News