Loading ...

Home National

പത്താംവട്ട ചര്‍ച്ച വിജയം; അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യ-ചൈന ധാരണ

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യ-ചൈന ധാരണ. പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് തീരുമാനം. ഗോഗ്ര, ഹോട്ട്സ്പ്രിങ്സ്, ഡെസ്പാങ് എന്നിവിടങ്ങളില്‍നിന്നു കൂടി സൈന്യം പിന്‍മാറും. 16 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ച ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്.ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ ലെഫ്റ്റ്നന്‍റ് ജനറല്‍ പി.ജി.കെ മേനോനും ചൈനീസ് സംഘത്തെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി‌.എല്‍.‌എ) സൗത്ത് ഷിന്‍ജിയാങ് മിലിട്ടറി ജില്ല കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിനും നയിച്ചു.ഇന്ത്യ-ചൈന യഥാര്‍ഥ നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോ അതിര്‍ത്തി പോയിന്‍റില്‍ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ചര്‍ച്ച ആരംഭിച്ചത്. à´—ോഗ്ര, ഹോട്ട്സ്പ്രിങ്സ്, ഡെസ്പാങ് എന്നീ അവശേഷിക്കുന്ന ഭാഗങ്ങളില്‍നിന്നുകൂടി പിന്‍മാറ്റ പ്രക്രിയ അതിവേഗമാക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. ഒമ്ബത് മാസത്തോളമായി ഇരു രാജ്യങ്ങളും തുടര്‍ന്ന യുദ്ധസമാന സാഹചര്യത്തിനാണ് ഇതോടെ അവസാനമാകുന്നത്.പാങ്കോങ് സോ നദിയുെട വടക്ക്, തെക്ക് തീരങ്ങളില്‍ നിന്ന് ഇരു രാജ്യങ്ങളുേടയും സൈന്യങ്ങള്‍ ആയുധങ്ങളും മറ്റ് ഉപകരണങ്ങളുമടക്കം പിന്‍മാറിയിരുന്നു. നേരത്തേയുള്ള ഉടമ്ബടി പ്രകാരമായിരുന്നു ഇത്. തുടര്‍ന്നാണ് കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നുള്ള പിന്‍മാറ്റത്തിനായി വീണ്ടും ചര്‍ച്ച നടന്നത്.പാങ്കോങ് സോ നദിക്കരയില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്‍മാറാന്‍ ധാരണയായിട്ടുണ്ടെന്ന് à´ˆ മാസം 11ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 10 മുതലാണ് സൈനിക പിന്‍മാറ്റ പ്രക്രിയ തുടങ്ങിയത്.

Related News