Loading ...

Home International

മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കു നേരേ വെടിവയ്പ്; രണ്ടു മരണം

യാങ്കോണ്‍: മ്യാന്‍മറിലെ പട്ടാളഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേര്‍ക്കു പോലീസ് നടത്തിയ വെടിവയ്പില്‍ കുറഞ്ഞത് രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാണ്ടലേയിലെ യഡനാബോണ്‍ തുറമുഖത്ത് പ്രതിഷേധിച്ച നൂറുകണക്കിനു പേര്‍ക്കെതിരേയാണ് പോലീസ് വെടിയുതിര്‍ത്തത്. à´ªâ€‹â€‹â€‹â€‹à´Ÿàµà´Ÿà´¾â€‹â€‹â€‹â€‹à´³à´‚ തടവിലാക്കിയ ജനാധിപത്യ നേതാവ് ഓംഗ് സാന്‍ സൂചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന നിസ്സഹകരണ സമരത്തില്‍ തുറമുഖ തൊഴിലാളികളും പങ്കു ചേര്‍ന്നിരുന്നു.

ഇന്നലെ പോലീസും പട്ടാളവും അടക്കം അഞ്ഞൂറോളം ഭടന്മാരാണ് സമരക്കാരെ നേരിടാനിറങ്ങിയത്. ജലപീരങ്കി, കണ്ണീര്‍വാതകം, റബര്‍ വെടിയുണ്ട എന്നിവ പ്രയോഗിച്ച ശേഷമാണ് വെടിയുതിര്‍ത്തത്.

സൂചിയുടെ എന്‍എല്‍ഡി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ക്രമക്കേട് നടത്തിയാണെന്നാരോപിച്ച്‌ ഒന്നാം തീയതിയാണ് പട്ടാളം ഭരണം പിടിച്ചത്. പ്രസിഡന്‍റ് വിന്‍ മിന്‍റ് അടക്കമുള്ള നേതാക്കളും വീട്ടു തടങ്കലിലാണ്. നേരത്തേ പ്രതിഷേധത്തിനിടെ തലയ്ക്കു വെടിയേറ്റ യുവതി കഴിഞ്ഞദിവസം മരിച്ചിരുന്നു.

Related News