Loading ...

Home Africa

നൈജീരിയയില്‍ നൂറോളം വിദ്യാര്‍ത്ഥികളെ അക്രമി സംഘം തട്ടിക്കൊണ്ട് പോയി

അബുജ: നൈജീരിയയില്‍ അക്രമികള്‍ നൂറോളം വിദ്യാര്‍ത്ഥികളെ സ്കൂള്‍ ഹോസ്റ്റലുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോയി. ഒരു വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചെന്നാണ് വിവരം. കൂടാതെ, തോക്കുധാരികളായ അക്രമികള്‍ ചില അദ്ധ്യാപകരേയും തട്ടിക്കൊണ്ട് പോയെന്നും റിപ്പോട്ടുകളുണ്ട്. മിലിട്ടറി യൂണിഫോം ധരിച്ചെത്തിയ നിരവധി അക്രമികള്‍ നിഗര്‍ ജില്ലയിലെ കാഗര നഗരത്തിലെ ഗവണ്‍മെന്റ് സയന്‍സ് കോളേജിലേക്ക് ചൊവ്വാഴ്ച രാത്രിയാണ് അതിക്രമിച്ച്‌ കടന്നത്. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എത്രപേരെയാണ് അക്രമികള്‍ തട്ടിക്കൊണ്ട് പോയതെന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല. വിദ്യാര്‍ത്ഥികളെ സമീപത്തുള്ള കാട്ടിലേക്കാണ് അക്രമികള്‍ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, ആകെ 42 പേരെയാണ് തട്ടിക്കൊണ്ട് പോയതെന്നും ഇതില്‍ 27 പേര്‍ വിദ്യാര്‍ത്ഥികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പും സമാന സംഭവങ്ങള്‍ നൈജീരിയയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, കാറ്റ്സിനയില്‍ നൂറോളം വിദ്യാര്‍ത്ഥികളെ അക്രമികള്‍ തട്ടിക്കൊണ്ട് പോയിരുന്നു. സര്‍ക്കാര്‍ അക്രമികളുമായി നടത്തിയ അനുനയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇവരുടെ മോചനം സാദ്ധ്യമായത്.

അശാന്തി പടരുന്നു


നൈജീരിയയിലെ പല ഭാഗങ്ങളും അക്രമ സംഘങ്ങളുടെ ആക്രമണങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. പ്രദേശിക കൊള്ളക്കാരായി അറിയപ്പെടുന്ന ഇവര്‍ പണത്തിനായി എന്ത് അതിക്രമവും ചെയ്യും. സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ഇവര്‍ മടിക്കാറില്ല.വര്‍ഷങ്ങളായി ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. അക്രമികള്‍ക്കിടയില്‍ ഭീകരരും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.



Related News