Loading ...

Home Gulf

സ്ത്രീ ശാക്തീകരണ പദ്ധതികളുമായി സൗദി; പ്രതിരോധ,വ്യോമഗതാഗത മേഖലകളില്‍ കൂടുതല്‍ വനിതകള്‍

ദമ്മാം: സ്ത്രീ ശാക്തീകരണ പാതയില്‍ ആക്കം കൂട്ടുന്ന കൂടുതല്‍ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. പ്രതിരോധ സേനയിലെ വിവിധ വകുപ്പുകളിലേക്കുള്ള നിയമനത്തിനായി വനിതകളെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം അധികൃതര്‍ പുറത്തിറക്കി. പ്രതിരോധ സേനയിലെ 'ഫസ്‌റ്റ് സോള്‍ജ്യര്‍' തസ്‌തികയിലേക്കാണ് നിയമനം. ആഭ്യന്തര മന്ത്രാലയത്തിന്റെ  പ്രമുഖ വെബ്പോര്‍ട്ടലായ അബ്ഷിറിലെ തൊഴില്‍ വിഭാഗം വഴി ഫെബ്രുവരി 18ന് മുമ്ബായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ  പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ജനറല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഓഫ് സെന്‍ട്രല്‍ അഡ്‌മിഷന്‍ വിഭാഗമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പരസ്യപ്പെടുത്തിയത്. റിയാദിലെ കിങ് ഫഹദ് സെക്യൂരിറ്റി കോളജ് കേന്ദ്രീകരിച്ചുള്ള പ്രതിരോധ സേനയുടെ പരിശീലന കോഴ്‌സിന് ശേഷമാവും യോഗ്യതക്കും പ്രകടനങ്ങള്‍ക്കുമനുസരിച്ചുള്ള വിന്യാസം. ഒട്ടേറെ ഉപവകുപ്പുകളുള്ള സുരക്ഷാസേനയിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള സവിശേഷ പരിശീലന-പ്രവര്‍ത്തന കോഴ്‌സ് നടത്തിവരുന്ന സ്ഥാപനമാണിത്. പരിശീലന കാലയളവ് പൂര്‍ത്തിയാക്കുന്ന മുറക്ക്, യോഗ്യത മാനദണ്ഡങ്ങളനുസരിച്ച്‌ പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന്റെ  കീഴിലുള്ള പൊതുസുരക്ഷാ വിഭാഗം, സിവില്‍ ഡിഫന്‍സ്, ഡ്രഗ് കണ്‍ട്രോള്‍, ഇന്‍റലിജന്‍സ് ബ്യൂറോകള്‍, എമിഗ്രേഷന്‍, ജയിലുകള്‍ തുടങ്ങിയ വിവിധ സുരക്ഷ വകുപ്പുകളിലേക്ക് നിയമിക്കാനാണ് പദ്ധതി. 2019 ഒക്ടോബറിലാണ് മന്ത്രാലയം വനിതകളെ പ്രതിരോധ സേനയില്‍ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസങ്ങളിലായി തദ്ദേശീയ വിമാന കമ്ബനികളില്‍ 23ഓളം സ്വദേശി വനിതകള്‍ വ്യോമ ഗതാഗത രംഗത്തെ വിവിധ തസ്‌തികകളില്‍ ജോലിയില്‍ പ്രവേശിച്ചുവെന്നതാണ് മറ്റൊരു മുന്നേറ്റം. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷെന്‍റ (ജി.എ.സി.എ) ഔദ്യോഗിക വക്താവ് ഇബ്രാഹിം അല്‍റുസയാണ് ഇതുസംബന്ധിച്ച വിശദാശങ്ങള്‍ പുറത്തുവിട്ടത്.

വ്യോമ ഗതാഗത രംഗത്തെ, സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കായി 10,000ഓളം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ഈ രംഗത്തെ 50 തസ്‌തികകളിലേക്ക്, വനിതകളെ ക്ഷണിച്ചുകൊണ്ട് ദേശീയ എയര്‍ലൈന്‍ കമ്പനിയായ സൗദി എയര്‍ലൈന്‍സ് വിജ്ഞാപനം ഇറക്കിയത്.

ആഴ്ചകള്‍ക്കുമുമ്ബ്, വ്യോമ ഗതാഗത രംഗത്തെ 28 തൊഴിലുകളില്‍ സ്വദേശിവത്കരണം മൂന്ന് വര്‍ഷത്തിനകം നടപ്പാക്കുമെന്ന് ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. വ്യോമഗതാഗത മേഖലയിലെ പൈലറ്റ്, ഫ്ലൈറ്റ് അറ്റന്‍ഡന്‍റ്, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍വൈസര്‍, ഫ്ലൈറ്റ് യാര്‍ഡ് കോഓഡിനേറ്റര്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സേവനങ്ങള്‍, കാര്‍ഗോ/ ലഗേജ് എന്നിവയുടെ മേല്‍നോട്ടം, ഫ്ലൈറ്റ് കാറ്ററിങ് തുടങ്ങിയ തൊഴിലുകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക.

സൗദി ജനതയില്‍ പകുതിയിലധികം വരുന്ന വനിതകളുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള ഒട്ടേറെ പദ്ധതികളാണ് ഈയിടെ അധികൃതര്‍ നടപ്പാക്കിയത്. മുഖ്യമായും സാമൂഹിക, സാമ്പത്തിക തുല്യത ഉറപ്പുവരുത്തുന്ന പരിഷ്‌കാരങ്ങളാണ് യാഥാര്‍ഥ്യമാകുന്നത്. വിദേശയാത്രാ സ്വാതന്ത്ര്യം, വാഹനമോടിക്കാനുള്ള അനുവാദം തുടങ്ങിയ ലിംഗ വിവേചനത്തിനതീതമായ, എല്ലാ തലങ്ങളിലും സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുന്ന വിധമാണ് ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍.


Related News