Loading ...

Home International

വൈറസിന്‍റെ ഉത്ഭവകേന്ദ്ര അന്വേഷണത്തിൽ പരാജയപ്പെട്ടതായി ലോകാരോഗ്യ സംഘടന

വുഹാന്‍: വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അല്ല കോവിഡ് വൈറസിന്‍റെ ഉത്ഭവകേന്ദ്രമെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന്‍റെ നേതാവ് പീറ്റര്‍ ബെന്‍ എംബാരക്. വൈറസിന്‍റെ ഉത്ഭവകേന്ദ്രം അന്വേഷിക്കാന്‍ ചൈനയിലെത്തിയ സംഘം അതില്‍ പരാജയപ്പെട്ടു എന്നാണ് ഇന്നലെ അറിയിച്ചത്.

വവ്വാലില്‍നിന്നോ മറ്റേതെങ്കിലും ജീവിയില്‍നിന്നോ വൈറസ് മനുഷ്യരിലേക്കു പകര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. അതിനു വ്യക്തമായ തെളിവില്ല. വൈറസിന്‍റെ ഉത്ഭവം കണ്ടെത്താന്‍ ഒട്ടേറെ ശ്രമം ഇനിയും ആവശ്യമാണ്. അതേസമയം, വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പുറത്തുചാടിയതാണ് വൈറസ് എന്ന വാദത്തിന് ഒട്ടും സാധൂകരണമില്ലെന്നു പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.

വുഹാനില്‍ കണ്ടെത്തുന്നതിനു മുന്പേ വൈറസ് മറ്റു വല്ലയിടങ്ങളിലും ഉത്ഭവിച്ചിരിക്കാമെന്നു ചൈനീസ് ഹെല്‍ത്ത് കമ്മീഷനിലെ വിദഗ്ധന്‍ ലിയാംഗ് വാന്നിയാന്‍ അഭിപ്രായപ്പെട്ടു. ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണസാധനങ്ങളിലൂടെ വൈറസ് എത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News