Loading ...

Home International

യെമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശക്തമായ നീക്കവുമായി യു.എൻ

ആറു വര്‍ഷത്തോളമായി തുടരുന്ന യെമന്‍ യുദ്ധം സൃഷ്ടിച്ച കെടുതികള്‍ വലുതാണ്. ഇറാന്‍ പിന്തുണയുള്ള ഹൂതി വിഭാഗം സന്‍ആയില്‍ അധികാരം പിടിച്ചതോടെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു. യെമനില്‍ നിന്നും സൗദിക്കു നേരെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ കൂടിയായതോടെ യുദ്ധം നീളുന്ന സാഹചര്യവും രൂപപ്പെട്ടു. യു.എന്നിന്റെ യെമനിലെ പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്സ് തെഹ്റാനില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ഇതാദ്യമായാണ് യു.എന്‍ ദൂതന്‍ ഇറാനിലെത്തുന്നതും ചര്‍ച്ചക്ക് തുടക്കം കുറിക്കുന്നതും. ഇറാന്‍ നേതൃത്വം ഇടപെട്ടാല്‍ ഹൂതികളെ അനുരഞ്ജന പാതയിലേക്ക് കൊണ്ടു വരാന്‍ സാധിക്കുമെന്നാണ് യു.എന്‍ കണക്കുകൂട്ടല്‍. ബൈഡന്‍ യു.എസ് പ്രസിഡന്‍റായി അധികാരം ഏറ്റതോടെ യെമന്‍ യുദ്ധത്തിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. ഹൂതികളെ അന്താരാഷ്ട്ര ഭീകരപട്ടികയില്‍ പെടുത്തിയ ട്രംപിന്റെ തീരുമാനവും ബൈഡന്‍ റദ്ദാക്കും എന്നാണ് സൂചന. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം സൗദി സ്വാഗതം ചെയ്തിട്ടുണ്ട്.ഏതായാലും ഒട്ടും വൈകാതെ തന്നെ യെമന്‍ യുദ്ധം അവസാനിപ്പിക്കുന്നതായ പ്രഖ്യാപനം ഉണ്ടാകും എന്നു തന്നെയാണ് വിലയിരുത്തല്‍.

Related News