Loading ...

Home International

മ്യാന്മറില്‍ നിസഹകരണ സമരവുമായി ജനങ്ങൾ; പട്ടാളത്തിനെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് യുഎസ്

യാംഗോന്‍: പട്ടാള അട്ടിമറിക്കെതിരെ മ്യാന്മറില്‍ നിയമലംഘന പ്രസ്ഥാനം സജീവമാകുന്നു. അധ്യാപകരും വിദ്യാര്‍ഥികളും സജീവമായി പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് വന്നു. തടവിലായ നേതാവ് ഓങ്സാന്‍ സൂചിയുടെ പാര്‍ട്ടിയുടെ നിറത്തെ സൂചിപ്പിക്കുന്ന ചുവപ്പ് റിബണുമണിഞ്ഞാണ് അധ്യാപകരും വിദ്യാര്‍ഥികളും ഡാഗണ്‍ സര്‍വകലാശാലയില്‍ അണിനിരന്നത്. 'നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി'യിലെ (എന്‍.എല്‍.ഡി) മുതിര്‍ന്ന നേതാവ് വിന്‍ ഹതയ്നെ കഴിഞ്ഞ ദിവസം സൈന്യം തടവിലാക്കി. ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാ ണിത്

മ്യാന്മറിന്റെ  വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. പട്ടാള അട്ടിമറിക്കുശേഷം ആദ്യമായാണ് ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്. യാംഗോനിലെ ജനങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ച്‌ രാത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പാത്രങ്ങള്‍ മുട്ടി വിപ്ലവ ഗാനങ്ങള്‍ പാടിയായിരുന്നു പ്രതിഷേധം. പകല്‍ ഫ്ലാഷ്മോബുകളും നടന്നു.

ആരോഗ്യമേഖലയിലുള്ള ചിലരും സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കുകയോ ചെറിയ രൂപത്തിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്തു. 70ഓളം എം.പിമാര്‍ പ്രതീകാത്മക പാര്‍ലമെന്‍റ് ചേര്‍ന്നു.ഓണ്‍ലൈനില്‍ പ്രതിഷേധം സജീവമാണ്. ഇതിനാല്‍ സൈന്യം ഫേസ്ബുക്ക് നിരോധിച്ചിരിക്കുകയാണ്.സൈന്യം അടിയന്തരമായി അധികാരമൊഴിയണമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. സൈനിക ഭരണം തുടര്‍ന്നാല്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് നേരത്തേ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.


Related News