Loading ...

Home Gulf

വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

കുവൈറ്റ്; രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായതോടെ വിദേശികള്‍ക്ക് രണ്ടാഴ്ചത്തേക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി കുവൈത്ത്. ഫെബ്രുവരി 7 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. കുവൈറ്റ് സ്വദേശികളുടെ അടുത്ത ബന്ധുക്കളായ വിദേശികളേയും ആരോഗ്യപ്രവര്‍ത്തകരേയും ഗാര്‍ഹിക തൊഴിലാളികളേയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് ക്ലബ്ബുകള്‍, റിസോര്‍ട്ടുകള്‍, ബ്യൂട്ടി സലൂണുകള്‍, ഹെയര്‍ഡ്രെസ്സറുകള്‍ എന്നിവ ഒരു മാസത്തേക്ക് പൂര്‍ണ്ണമായും അടയ്ക്കാനും അധികൃതര്‍ തീരുമാനിച്ചു. റസ്റ്റോറന്റുകള്‍ രാത്രി 8.00 മുതല്‍ പുലര്‍ച്ചെ 5.00 വരെ അടച്ചിടണമെങ്കിലും ഭക്ഷണവിതരണം അനുവദനീയമാണ്. ഫാര്‍മസികള്‍ക്കും ഇളവ് നല്കിയിട്ടുണ്ട്. അതേസമയം ആഘോഷങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമുള്ള ഹാളുകളും ടെന്‍റുകളും പൂര്‍ണ്ണമായും അടച്ചിടും. ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കുവൈത്തിലെത്തുന്ന യാത്രക്കാര്‍ സ്വന്തം ചെലവില്‍ രണ്ടാഴ്ചത്തേക്ക് ക്വാറന്‍റൈനില്‍ കഴിയണം.ബുധനാഴ്ച രാജ്യത്ത് 756 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 557 പേര്‍ക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ആരംഭിച്ചതുമുതലുള്ള ആകെ രോഗബാധിതരുടെ എണ്ണം 167,410 ആണ്. സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 159,543 പേര്‍ സുഖം പ്രാപിച്ചിട്ടുമുണ്ട്.ഇതിനിടെ, പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച ഓ​ക്സ്ഫോഡ് -ആസ്ട്രസെനക്ക വാക്‌സിന്‍ കുവൈറ്റിലെത്തി. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് വാക്സിന്‍റെ രണ്ടു ലക്ഷം ഡോസ് കുവൈറ്റിലെത്തിയത്. നേരത്തെ, ഈ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കുവൈറ്റ് അനുമതി നല്കിയിരുന്നു.

Related News