Loading ...

Home International

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ട്

ലണ്ടന്‍: ജനാധിപത്യ സൂചികയില്‍ ഇന്ത്യ രണ്ട് സ്ഥാനം പിന്നോട്ടുപോയി 53-ാം സ്ഥാനത്തെത്തി. ബ്രിട്ടിഷ് മീഡിയ കമ്പനിയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്‍റെ ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ 2019ലെ ഡെമോക്രസി ഇന്‍‍ഡക്സില്‍ ഇന്ത്യയുടെ സ്കോര്‍ 2019-ലെ 6.90ല്‍ നിന്ന് 6.61ലേക്കു കുറഞ്ഞു. അധികാരികളുടെ ജനാധിപത്യ വിരുദ്ധ പെരുമാറ്റവും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തലുകളുമാണ് ഇതിനു കാരണമെന്നു പഠനം പറയുന്നു.

തെരഞ്ഞെടുപ്പ്, ബഹുസ്വരത, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്കാരം, പൗരസ്വാതന്ത്ര്യം എന്നിവയാണ് റാങ്ക് നിര്‍ണയത്തിന്‍റെ ഘടകങ്ങള്‍. ഇവയില്‍ ഓരോന്നിലും ലഭിക്കുന്ന പോയിന്‍റിന്‍റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ നാലായി തിരിച്ചിട്ടുണ്ട്.

പൂര്‍ണ ജനാധിപത്യം (8നു മുകളില്‍), അപര്യാപ്തമായ ജനാധിപത്യം (6-8), ജനാധിപത്യ-ഏകാധിപത്യ സങ്കരം (4-6), ഏകാധിപത്യം (4ല്‍ താഴെ) എന്നിങ്ങനെയാണവ. അപര്യാപ്തമായ ജനാധിപത്യ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. ഉത്തരകൊറിയയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. യുഎസ്‌എ, ബ്രസീല്‍, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ പട്ടികയിലാണ്.

ശ്രീലങ്ക-68, ബംഗ്ലാദേശ്-76, ഭൂട്ടാന്‍-84, പാക്കിസ്ഥാന്‍-105, അഫ്ഗാനിസ്ഥാന്‍-139 എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളുടെ നില. പട്ടികയില്‍ ഒന്നാം സ്ഥാനത്തു നോര്‍വേയാണ്. ഐസ്‌ലന്‍ഡ്, സ്വീഡന്‍, ന്യൂസിലാന്‍ഡ്, കാനഡ എന്നിവരാണ് തൊട്ടുപിന്നില്‍. ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ റാങ്ക് മെച്ചപ്പെടുത്തി.

Related News