Loading ...

Home National

കര്‍ഷക പ്രക്ഷോഭം; യു.പി ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക് വിലക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ അഴിച്ചുവിട്ട അക്രമങ്ങളെ തുടര്‍ന്ന് ബി.ജെ.പിയെ പടിക്കുപുറത്ത് നിര്‍ത്താന്‍ ആഹ്വാനവുമായി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍. ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ അതിക്രമം അരങ്ങേറിയതിനെ തുടര്‍ന്നായിരുന്നു ആഹ്വാനം. ബിജ്നോര്‍, ഷമ്ലി, ഗാസിയാബാദ് എന്നിവിടങ്ങളിലെ ഗ്രാമവാസികള്‍ ബി.ജെ.പി നേതാക്കള്‍ക്കും അനുയായികള്‍ക്കുമെതിരെ പോസ്റ്ററുകള്‍ പതിച്ചു.

ലോണി മണ്ഡലത്തിലെ ബന്‍താല ഗ്രാമത്തില്‍ ബി.ജെ.പി à´Žà´‚.എല്‍.à´Ž നന്ദ കിഷോര്‍ ഗുര്‍ജാറിനെ ബഹിഷ്കരിക്കുമെന്ന് അറിയിച്ച്‌ പോസ്റ്റര്‍ പതിച്ചു. ഗുര്‍ജറും അനുയായികളും ജനുവരി 28ന് ഗാസിപൂര്‍ പ്രക്ഷോഭ സ്ഥലത്തെത്തി കര്‍ഷകരെ ആക്രമിക്കുന്നതില്‍ പങ്കുചേര്‍ന്നുവെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.ബിജ്നോറിലെ  റാഷിദ്പുരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ഭീഷണിസ്വരവുമുണ്ടായിരുന്നു. ബി.ജെ.പി നേതാക്കള്‍ക്കും അനുയായികള്‍ക്കും ഗ്രാമങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു സന്ദേശം.

മുസഫര്‍ നഗറിലെയും ഭാഗ്പതിെലയും കര്‍ഷകരുടെ പഞ്ചായത്ത് യോഗത്തില്‍ കര്‍ഷക സമരത്തെ എതിര്‍ക്കുന്നവരെ ബഹിഷ്കരിക്കണമെന്ന ആഹ്വാനമാണ് ഉയര്‍ന്നത്. സമാന ആഹ്വാനവുമായി മഥുരയിലെ ബജ്ന പഞ്ചായത്ത് രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരി രംഗത്തെത്തിയിരുന്നു.ഗാസിപൂരില്‍ അക്രമം അഴിച്ചുവിട്ട എം.എല്‍.എ നന്ദ കിഷോര്‍ ഗുര്‍ജാറിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്. എം.എല്‍.എക്കെതിരെ പ്രതിഷേധം ശക്തമായതോടെ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ പ്രതികരണവുമായി എത്തിയിരുന്നു. ഗുര്‍ജാറിന്‍റെ നടപടി പ്രദേശത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് പ്രാദേശിക നേതാക്കള്‍ സമ്മതിച്ചു. എം.എല്‍.എക്ക് എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന സ്വഭാവമുണ്ടെന്നും കോടതി വിവാദങ്ങളെ ഇഷ്ടെപ്പടുന്നുവെന്നും അവര്‍ വിമര്‍ശിക്കുകയും ചെയ്യ്തു.

Related News