Loading ...

Home International

സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ കുട്ടികളെ മറ്റ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് യു.എന്‍

യുനൈറ്റഡ് നേഷന്‍സ്: വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്ബില്‍ ഒറ്റപ്പെട്ടുകഴിയുന്ന 27,000 കുട്ടികളെ ഏറ്റെടുക്കാന്‍ രാജ്യങ്ങള്‍ തയാറാകണമെന്ന് യു.എന്‍ ഭീകരവിരുദ്ധ സംഘത്തിന്റെ  മേധാവി വ്ലാദിമിര്‍ വോറോന്‍കോവ്. à´ˆ കുട്ടികളിലേറെ പേരും ഐ.എസ് ഭീകരരുടെ മക്കളാണ്. അഭയാര്‍ഥി ക്യാമ്പുകളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോകത്തിന്റെ  ഉറക്കംകെടുത്തുന്ന പ്രശ്നങ്ങളിലൊന്നാണെന്നും               വോറോന്‍കോവ് ചൂണ്ടിക്കാട്ടി. ഭീകരരുടെ മക്കളായതിന്റെ  പേരില്‍ വെറുക്കപ്പെട്ട്, ഒറ്റപ്പെട്ടു കഴിയുകയാണവര്‍. à´ˆ തിക്താനുഭവം ക്യാമ്പുകളില്‍തന്നെ വീണ്ടും ഭീകരത വളര്‍ത്താന്‍ ഇടയാക്കുെമന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

വടക്കന്‍ സിറിയയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്ബാണ് അല്‍ഹോല്‍. 62,000ത്തോളം പേരാണ് ഇവിടെ കഴിയുന്നത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 2019ല്‍ സിറിയയിലും ഇറാഖിലും ഐ.എസ് ഭീകരരുടെ പതനത്തോടെയാണ് കൂടുതല്‍ ആളുകളും ക്യാമ്ബിലെത്തിയത്. ഇതുപോലെ നിരവധി ക്യാമ്ബുകള്‍ വടക്കുകിഴക്കന്‍ സിറിയയിലുണ്ട്. സിറിയ മാത്രമല്ല, 60 രാജ്യങ്ങളില്‍നിന്നുള്ളവരാണ് അഭയാര്‍ഥി ക്യാമ്ബുകളില്‍ കഴിയുന്നത്. അതിനാല്‍ അവരെ ഏറ്റെടുക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും വോറോന്‍കോവ് ഓര്‍മിപ്പിച്ചു.

Related News